ഫാ. ഹാമലിന്‍റെ നാമകരണ നടപടിക്കു തുടക്കമായി
ഫാ. ഹാമലിന്‍റെ നാമകരണ നടപടിക്കു തുടക്കമായി
Saturday, April 15, 2017 11:52 AM IST
പാരീസ്: ഫ്രാൻസിലെ നോർമണ്ടിയിൽ കഴിഞ്ഞ ജൂലൈയിൽ ദിവ്യബലി അർപ്പണമധ്യേ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരരാൽ വധിക്കപ്പെട്ട ഫാ.ഷാക് ഹാമലിന്‍റെ നാമകരണ നടപടികൾക്കു തുടക്കംകുറിച്ചു.

റൂവാൻ അതിരൂപതയാണു നടപടികൾ തുടങ്ങിയത്. പെസഹാ വ്യാഴാഴ്ച ഇതിനുള്ള പ്രാരംഭകാര്യങ്ങൾ നടത്തി.

കഴിഞ്ഞ ജൂലൈ 26നാണ് സാൻ എറ്റ്യേൻ ഡി റൂവ്റ ദേവാലയത്തിൽ ആഡൽ കെർമിഷ്, അബ് ദൽ മാലിക് പെറ്റീജാൻ എന്നിവർ ഫാ. ഹാമലിനെ കുത്തിയും കഴുത്തറത്തും കൊന്നത്. 19 വയസ് മാത്രമുള്ളവരായിരുന്നു ഐഎസിൽപ്പെട്ട അവർ. 85 വയസായ വൈദികൻ രാവിലെ 9.45നു ദിവ്യബലി അർപ്പിക്കുന്പോഴാണ് ഭീക രർ ദേവാലയത്തിൽ പ്രവേശിച്ചത്. ഫാ.ഹാമലിനെയും രണ്ടു കന്യാസ്ത്രീകളടക്കം മറ്റു നാലുപേരെയും അവർ ബന്ദികളാക്കി.
ആദ്യത്തെ കുത്തുകൊണ്ടു നിലത്തു വീണ ഫാ.ഹാമലിനെ പിന്നീട് കഴുത്തറുത്താണ് കൊന്നത്. കഴുത്തറക്കാൻ തുനിഞ്ഞ ഘാതകനെ തള്ളിനീക്കാൻ ശ്രമിച്ചുകൊണ്ട് ഫാ. ഹാമൽ, "സാത്താനെ ദൂരെപ്പോ...'എന്നു പറയുകയുണ്ടായി.

ഫാ. ഹാമലിന്‍റേതു വിശ്വാസത്തിനുവേണ്ടിയുള്ള വീരോചിത രക്തസാക്ഷിത്വമാണെന്നു പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപാപ്പ നാമകരണ നടപടികൾ തുടങ്ങാനുള്ള അഞ്ചു വർഷ കാത്തിരിപ്പ് അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഒഴിവാക്കി. തന്മൂലമാണ് ഒരു വർഷം മുൻപേ രൂപതാതല നടപടികൾ തുടങ്ങാനായത്.

നടപടികൾ തുടങ്ങും മുൻപേ ഫാ. ഹാമലിന്‍റെ ചിത്രം ദേവാലയത്തിൽ സ്ഥാപിക്കാനും മാർപാപ്പ അനുവാദം നൽകി. ഒരു ചിത്രത്തിൽ മാർപാപ്പ കൈയൊപ്പിട്ടു നൽകുകയും ചെയ്തു.


റൂവൻ ആർച്ച്ബിഷപ് ഡൊമിനിക് ലെബ്രൂൺ ചടങ്ങുകൾക്കു നേതൃത്വം നൽകി. മാനുഷികമായതിനും മീതേ ഭീതിയുടെ ഒരു രഹസ്യമാണ് തിന്മ എന്നു ഡോ. ലെബ്രൂൺ പറഞ്ഞു. അക്കാര്യം ഓർമിപ്പിക്കുന്നതാണ് സാത്താനേ ദൂരെപ്പോ എന്ന ഫാ.ഹാമലിന്‍റെ അന്ത്യവാക്കുകൾ എന്നും ആർച്ച്ബിഷപ് പറഞ്ഞു.

തന്‍റെ വിശ്വാസത്തിനുവേണ്ടി യുള്ള ഒരാളുടെ എല്ലാ പ്രത്യേകതയും ഫാ. ഹാമലിന്‍റെ മരണത്തിലുണ്ടായിരുന്നെന്നു വിശ്വാസ തിരുസംഘത്തിലെ അംഗം ആർച്ച്ബിഷപ് ആന്‍റണി ഫിഷർ പറഞ്ഞു. ക്രിസ്തീയവിശ്വാസത്തിന്മേൽ ലക്ഷ്യംവച്ചു നടത്തിയ ആക്രമണമായിരുന്നു അത്. അവർ ഒരു കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുവിന്‍റെ പുരോഹിതനെ വധിക്കാനും സമർപ്പിതരെയും വിശ്വാസികളെയും ബന്ദികളാക്കാനുമാണു വന്നത്, ഏതെങ്കിലും പഴയ കെട്ടിടത്തിലെ വൃദ്ധരെ തേടിവന്നതല്ല: സിഡ്നി ആർച്ചബിഷപ് ഡോ.ഫിഷർ പറഞ്ഞു.

അൾത്താരയുടെ മുൻപിൽ ഒരു പ്രസംഗംകൂടി നടത്തിയാണ് ഭീകരർ ഫാ. ഹാമലിനെ വധിച്ചത്. അതു വെറും കൊലപാതകമല്ല. ദൈവദൂഷണവും വിശുദ്ധ വസ്തുക്കളെ അപമാനിക്കലും കൂടിയാണ്-അദ്ദേഹം പറഞ്ഞു.

സാധാരണ വിശുദ്ധജീവിതം അംഗീകരിച്ചു നാമകരണം നടത്താൻ അദ്ഭുതങ്ങൾ വഴിയുള്ള തെളിവ് ആവശ്യമാണ്. എന്നാൽ രക്തസാക്ഷികളുടെ കാര്യത്തിൽ അതു നിർബന്ധമില്ല.

ഫാ. ഹാമലിന്‍റെ ഘാതകർ ദേവാലയത്തിനു പുറത്ത് പോലീസിന്‍റെ വെടിയേറ്റു മരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.