ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
Tuesday, April 18, 2017 11:58 AM IST
കാൻബറ: ഓസ്ട്രേലിയയിലേക്കു താത്കാലികമായി നൽകുന്ന 457 വീസ നിർത്തലാക്കുന്നു. പുതിയ വീസ സംവിധാനം ഏർപ്പെടുത്തും. ഇതു ലഭിക്കാൻ കൂടുതൽ ഇംഗ്ലീഷ് പരിജ്ഞാനവും തൊഴിൽ നൈപുണ്യവും വേണം. ഇന്ത്യക്കാർ ധാരാളമായി ഉപയോഗിച്ചുപോന്നതാണു 457 വീസ.

പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആണു വീസ നയത്തിലെ നാടകീയമാറ്റം പ്രഖ്യാപിച്ചത്. ഓസ്ട്രിലിയയിലെ ജോലിക്ക് ഓസ്ട്രേലിയക്കാർക്കു മുൻഗണന വേണം എന്നതാണു പുതിയ നയത്തിന്‍റെ കാതൽ എന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുന്പാണു ടേൺബുൾ ഇന്ത്യയിൽ വന്നിട്ടുപോയത്.
നിലവിൽ 457 വീസയിൽ രാജ്യത്തുള്ള ആർക്കും നയംമാറ്റം പ്രശ്നമുണ്ടാക്കില്ലെന്നു ടേൺബുൾ പറഞ്ഞു. 95757 പേരാണ് സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 457 വീസയിൽ ഉള്ളത്. ഈ വീസയിൽ നാലു വർഷത്തേക്ക് ഓസ്ട്രേലിയയിൽ ജോലിനോക്കാം. ഒരു അംഗീകൃത ബിസിനസ് സ്പോൺസർ വേണമെന്നു മാത്രം. ഈ വീസ കിട്ടിയവരിൽ ഭൂരിപക്ഷം ഇന്ത്യക്കാരാണ്.

പുതിയ വീസ തൊഴിൽ പരിചയവും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉള്ളവർക്കേ നൽകൂ. ഇപ്പോൾ 200-ലേറെ തൊഴിലുകളിലേക്കു വീസ നൽകുന്നതു കുറയ്ക്കും. തൊഴിൽപട്ടിക പകുതിയോളമാകുമെന്നാണു സൂചന. രണ്ടുവർഷത്തേക്കാണു പുതിയ വീസ. എന്നാൽ, ചില പ്രത്യേക നൈപുണ്യവും ശേഷിയും ആവശ്യമുള്ള തൊഴിലുകളിലേക്ക് ഉയർന്ന ഇംഗ്ലീഷ് പരിജ്ഞാനമുണ്ടെങ്കിൽ നാലു വർഷ വീസ നൽകും. രണ്ടിനം വീസയ്ക്കും മൂന്നുവർഷ തൊഴിൽ പരിചയം നിർബന്ധം.

രണ്ടിനത്തിലും ആൾക്കു ക്രിമിനൽ പശ്ചാത്തലമില്ല എന്ന് ഉറപ്പുവരുത്താൻ പരിശോധന ഉണ്ടാകും. രണ്ടുവർഷ വീസക്കാർക്ക് പിആർ (പെർമനന്‍റ് റെസിഡൻസി) നൽകില്ല. വിദേശികളെ എടുക്കുംമുന്പു തൊഴിലുടമ പരസ്യംചെയ്തു നാട്ടുകാർ അപേക്ഷകരായി ഇല്ലെന്ന് ഉറപ്പുവരുത്തണം.


രണ്ടുവർഷ വീസയ്ക്ക് 1150 ഡോളറും നാലുവർഷത്തേതിന് 2400 ഡോളറും നൽകണം.
ഓസ്ട്രേലിയക്കാരെ തള്ളിയാണോ വിദേശിയെ എടുക്കുന്നതെന്നു പരിശോധിക്കും. ഓസ്ട്രേലിയൻ തൊഴിലാളികൾക്കു നൈപുണ്യ പരിശീലനത്തിനുള്ള ഫണ്ടിലേക്കു തൊഴിലുടമകൾ കൂടുതൽ സംഭാവന നൽകണം.45 വയസിൽ താഴെയുള്ളവർക്കേ ഈ വീസ നൽകൂ. ഓസ്ട്രേലിയയിൽ നിലവിലുള്ള ശന്പളം നൽകണം.

വീസ കിട്ടാത്ത തൊഴിലുകൾ

പൈലറ്റ്, നടൻ, ഇറച്ചിവെട്ടുകാരൻ, ഫ്ളൈറ്റ് അറ്റൻഡന്‍റ്, അവധിവ്യാപാരികൾ, കുതിരയുടെ ജോക്കി, പബ്ലിക് റിലേഷൻസ് മാനേജർ, റേഡിയോ ജേർണലിസ്റ്റ്, വെബ് ഡെവലപർ തുടങ്ങിയ ജോലികളിലേക്ക് ഈ വീസകൾ നൽകില്ലെന്ന് ഓസ്ട്രേലിയൻ കുടിയേറ്റ വകുപ്പ് അറിയിച്ചു.

ആർക്കിയോളജിസ്റ്റ്, ആർക്കൈവിസ്റ്റ്, ആർട്ട് ഡയറക്ടർ, ഗ്രന്ഥകാരൻ, ബയോകെമിസ്റ്റ്, ബയോടെക്നോളജിസ്റ്റ്, കോൾസെന്‍റർ മാനേജർ, ഡിഫൻസ്-ഫയർ-പോലീസ് ഓഫീസർ, ഡെന്‍റൽ ഹൈജിനിസ്റ്റ്, ഡെന്‍റൽ പ്രോസ്തെറ്റിസ്റ്റ്, ഡെന്‍റൽ തെറാപ്പിസ്റ്റ്, ഡിറ്റക്ടീവ്, ഫുഡ്ടെക്നോളജിസ്റ്റ്, ചിത്രകാരൻ, ഹ്യൂമൻ റിസോഴ്സ് അഡ്വൈസർ, ജഡ്ജി, ലയ്സൺ ഓഫീസർ, മജിസ്ട്രേറ്റ്, മൈക്രോബയോളജിസ്റ്റ്, ഓപ്പറേറ്റിംഗ് തിയേറ്റർ ടെക്നീഷ്യൻ, സ്പോർട്സ് അംപയർ, പരിഭാഷകൻ, ട്രാവൽ ഏജൻസി മാനേജർ തുടങ്ങിയ തസ്തികകളിലും വീസ നൽകില്ല. വീസ കിട്ടാത്ത തൊഴിലുകളുടെ വിശദലിസ്റ്റ് വകുപ്പിന്‍റെ വെബ്സൈറ്റിൽ(border.gov.au).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.