ലോകത്തെ ഞെട്ടിച്ചു റാൻസംവേർ സൈബർ ആക്രമണം
ലോകത്തെ ഞെട്ടിച്ചു റാൻസംവേർ സൈബർ ആക്രമണം
Saturday, May 13, 2017 11:51 AM IST
ലോകമെങ്ങും കംപ്യൂട്ടറുകളിൽ റാൻസംവേർ ആക്രമണം. പിഴപ്പണം അടച്ചാലേ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനാവൂ എന്ന സന്ദേശം നല്കുകയും കംപ്യൂട്ടറുകളും ഫയലുകളും ഉപയോഗിക്കാനാവാതാകുകയും ചെയ്യുന്നതാണു റാൻസംവേർ വൈറസ്.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്, റഷ്യൻ ആഭ്യന്തര മന്ത്രാലയം മുതൽ നിരവധി യൂറോപ്യൻ കാർ കന്പനികൾ വരെ ബുദ്ധിമുട്ടി. അമേരിക്കയിലെ ഫെഡറൽ എക്സ്പ്രസ് (ഫെഡക്സ്) പ്രവർത്തനം മുടങ്ങി. ചൈനയിൽ സെക്കൻഡറി സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും വരെ പ്രവർത്തനം മുടങ്ങി. ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലകളിൽ പോലീസ് കംപ്യൂട്ടർ നെറ്റ് വർക്ക് നിശ്ചലമായി.

റാൻസംവേർ എന്നാൽ

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ)യുടെ പക്കൽനിന്നു മോഷ്‌ടിച്ചെടുത്ത ഒരു സോഫ്റ്റ്‌വേർ പ്രോഗ്രാം ഉപയോഗിച്ചാണ് വാന്നാ ഡീക്രിപ്റ്റർ എന്ന റാൻസംവേർ തയാറാക്കിയത്. 300 മുതൽ 600 വരെ ഡോളറാണ് ഓരോ കംപ്യൂട്ടറിൽനിന്നും പിഴപ്പണമായി ചോദിച്ചത്. റാൻസംവേർ ഇമെയിലായി കംപ്യൂട്ടറിലെത്തുന്നു. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ വരും. അതു തുറക്കുന്പോൾ റാൻസംവേർ കംപ്യൂട്ടറിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടർ പ്രവർത്തിക്കൂ.

ബാധിച്ചത് ആരെ‍?

ബ്രിട്ടനിലെ സർക്കാർ ആരോഗ്യ സർവീസിൽ രണ്ടു ദിവസമായി പ്രവർത്തനങ്ങൾ അവതാളത്തിലായി. ഒ.പി വിഭാഗം പലേടത്തും അടച്ചിട്ടു. കൊറിയർ കന്പനി ഫെഡെക്‌സിന്‍റെ പ്രവർത്തനം വെള്ളിയാഴ്ച മുടങ്ങി. സ്പെയിൻ, പോർച്ചുഗൽ, അർജന്‍റീന എന്നിവിടങ്ങളിൽ ടെലിഫോൺ കന്പനിയായ ടെലിഫോണിക്കയുടെ പ്രവർത്തനം തടസപ്പെട്ടു. റഷ്യയിലെ മെഗാഫോണും സ്പെയിനിലെ വോഡഫോണും പ്രശ്നത്തിലായി. ഫ്രാൻസിലെ റെനോ, ബ്രിട്ടനിലെ നിസാൻ, റൊമാനിയയിലെ ഡാസിയ തുടങ്ങിയ കാർ കന്പനികൾ ഉത്പാദനം നിർത്തിവച്ചു.


റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നെറ്റ് വർക്ക് ഭാഗികമായി പ്രവർത്തന രഹിതമായി. നൂറിലേറെ രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം നെറ്റ് വർക്കുകളിലും കംപ്യൂട്ടറുകളിലും റാൻസംവേർ ആക്രമണമുണ്ടായി.


എങ്ങനെ തടയാം‍?

ജാഗ്രത, കരുതൽ, അതെ വഴിയുള്ളൂ. എങ്കിലും നൂറു ശതമാനം സുരക്ഷ ഇല്ല. സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി നടത്തുക. പരിചയമില്ലാത്തവരിൽ നിന്നുള്ള സന്ദേശങ്ങളും ഫയലുകളും അറ്റാച്ച്മെന്‍റുകളും തുറക്കാതിരിക്കുക. അപരിചിതർ തരുന്ന ലിങ്കുകളിലൂടെ പോകാതിരിക്കുക.


വ്യാപനം തടഞ്ഞത് ഇരുപത്തിരണ്ടുകാരൻ

ഒരു ലക്ഷത്തിലേറെ നെറ്റ് വർക്കുകളിൽ റാൻസംവേർ എത്തിയപ്പോഴേക്കും ഒരു സെക്യൂരിറ്റി അനാലിസ്റ്റ് യാദൃച്ഛികമായി ഇതിലെ ഒരു സ്വിച്ച് ‘ഓൺ’ ചെയ്തു. അതു റാൻസംവേറിന്‍റെ വ്യാപനം തടയാനുള്ള ‘അന്തക’ സ്വിച്ച് ആയിരുന്നു. റാൻസംവേറിൽ കണ്ട ഒരു ഡൊമയിൻ പേര് രജിസ്റ്റർചെയ്യാൻ 22 വയസുള്ള സെക്യൂരിറ്റി അനാലിസ്റ്റ് ശ്രമിച്ചപ്പോഴാണ് അന്തക സ്വിച്ച് ഓൺ ആയത്. ബ്രിട്ടീഷുകാരനായ ഇൗ യുവാവ് പേരു വെളിപ്പെടുത്താൻ വിസമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.