ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയ
ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയ
Sunday, May 14, 2017 10:50 AM IST
സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. വടക്കുപടിഞ്ഞാറൻ നഗരമായ കുസോംഗിൽനിന്നു വിക്ഷേപിച്ച മധ്യദൂര മിസൈൽ 700 കിലോമീറ്റർ താണ്ടി ജപ്പാൻ സമുദ്രത്തിൽ പതിച്ചെന്നു ദക്ഷിണകൊറിയൻ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ഉത്തരകൊറിയൻ മിസൈലുകളിൽ നിന്ന് ദക്ഷിണകൊറിയയെ രക്ഷിക്കാനായി അമേരിക്ക താഡ് മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയശേഷമുള്ള ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമായിരുന്നു ഇന്നലത്തേത്.

ഉത്തരകൊറിയയ്ക്ക് എതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്നു യുഎസ് പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടു. ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും മിസൈൽ പരീക്ഷണത്തെ അപലപിച്ചു. ബെയ്ജിംഗിൽ പ്രസിഡന്‍റ് ഷി ചിൻപിംഗിന്‍റെ സ്വപ്നപദ്ധതിയായ വൺബെൽറ്റ് വൺറോഡ് (ഒബോർ) പദ്ധതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം നടക്കുന്ന അവസരത്തിൽ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം ചൈനയ്ക്കും അലോസരം സൃഷ്ടിച്ചു. ഉത്തരകൊറിയൻ പ്രതിനിധി സംഘവും ചർച്ചയ്ക്കെത്തിയിട്ടുണ്ട്.

പുതുതായി അധികാരമേറ്റ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂണിനോടുള്ള വെല്ലുവിളികൂടിയാണ് ഉത്തരകൊറിയൻ നടപടിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുകൊറിയകളും തമ്മിലുള്ള സമാധാന ചർച്ചയ്ക്കായി ആവശ്യമെങ്കിൽ പ്യോഗ്യാംഗിലെത്താമെന്നു ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം മൂൺ വ്യക്തമാക്കിയിരുന്നതാണ്. ഇന്നലെ അടിയന്തര സുരക്ഷ കാബിനറ്റ് സമ്മേളനം വിളിച്ചുകൂട്ടിയ മൂൺ പ്യോഗ്യാംഗ് ആവശ്യമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയാണെന്നു പ്രതികരിച്ചു. ഉത്തരകൊറിയ പെരുമാറ്റം മെച്ചപ്പെടുത്തിയാൽ മാത്രമേ ഉഭയകക്ഷി ചർച്ച സാധ്യമാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.


ഉത്തരകൊറിയൻ മിസൈൽ പതിച്ചത് റഷ്യൻ തീരത്തിനടുത്താണെന്നും ഇതിൽ റഷ്യക്ക് സന്തോഷമുണ്ടെന്നു കരുതാനാവില്ലെന്നും യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ റഷ്യൻ തീരത്തുനിന്ന് ഏറെ അകലെക്കൂടിയാണ് ഉത്തരകൊറിയൻ മിസൈൽ പാഞ്ഞതെന്നും തന്മൂലം റഷ്യക്ക് ഒരു ഭീഷണിയുമില്ലെന്നും ട്രംപിന്‍റെ പ്രസ്താവന പുറത്തുവന്നശേഷം റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മിസൈലിന്‍റെ സഞ്ചാരപഥം ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നുവെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

യുഎൻ വിലക്കു ലംഘിച്ച് ഉത്തരകൊറിയ ആവർത്തിച്ചു നടത്തുന്ന മിസൈൽ പരീക്ഷണം ജപ്പാനു ഭീഷണിയാണെന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രതികരിച്ചു. ഉത്തരകൊറിയയെ നേരിടാൻ ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.