ഇന്ത്യൻ പൗരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
ഇന്ത്യൻ പൗരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
Sunday, May 21, 2017 11:27 AM IST
ഇസ്‌ലാമാബാദ്: യാത്രാരേഖകൾ ഇല്ലെന്ന കാരണത്താൽ ഇന്ത്യൻ പൗരനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് സ്വദേശി ഷേക്ക് നബി അഹമ്മദ് ആണ് വെള്ളിയാഴ്ച മുതൽ പാക് കസ്റ്റഡിയിലുള്ളത്.

പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ സെക്ടർ എഫ്-8ലെ നസിമുദ്ദിൻ റോഡിലൂടെ നടന്നുപോകവേ പോലീസ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഷേക്ക് നബിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചത്.


പാക്കിസ്ഥാൻ ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ പൗരൻ അറസ്റ്റിലായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.