റഷ്യൻ വ്യോമാക്രമണത്തിൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശവാദം
റഷ്യൻ വ്യോമാക്രമണത്തിൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശവാദം
Friday, June 16, 2017 11:59 AM IST
മോസ്കോ: ഐഎസിന്‍റെ സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കർ അൽ ബാഗ്ദാദി സിറിയയിലെ റാഖായിൽ മേയ്28നു റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അവകാശവാദം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നു റഷ്യൻ വിദേശമന്ത്രാലയം അറിയിച്ചു.

നേരത്തെ സിറിയൻ ടിവി ചാനൽ അൽബാഗ്ദാദി കൊല്ലപ്പെട്ടെന്നു റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും അതിനു സ്ഥിരീകരണം കിട്ടിയിരുന്നില്ല.യുഎസും റഷ്യൻ-സിറിയൻ സേനയും റാഖായിലേക്കു മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ നഗരം വിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന ഐഎസ് നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. അൽ ബാഗ്ദാദി ഉൾപ്പെടെ 30 പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കു സംരക്ഷണം നൽകാനായി 300 ഐഎസ് പോരാളികളും യോഗസ്ഥലത്തുണ്ടായിരുന്നു. വ്യോമാക്രമണത്തിൽ അൽബാഗ്ദാദി ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടെന്നു റഷ്യൻ മാധ്യമങ്ങൾ പറഞ്ഞു. റാഖാ അമീർ അബു അൽ ഹാജി അൽമസ്റി, നഗരത്തിന്‍റെ ചുമതലയുണ്ടായിരുന്ന അമീർ ഇബ്രാഹിം അൽ നയ്ഫ് അൽ ഹാജി തുടങ്ങിയവരും കൊല്ലപ്പെട്ടു. 300 പേർക്കു ജീവഹാനി നേരിട്ടെന്നു അഭ്യൂഹമുണ്ട്.

ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണപ്പറക്കലിനെത്തുടർന്നാണു യോഗസ്ഥലം കൃത്യമായി കണ്ടെത്തിയത്.

റാഖായിൽ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്കു വിവരം കൈമാറിയെന്നു റഷ്യൻ വിദേശമന്ത്രാലയം അറിയിച്ചു. ഇതേസമയം ബാഗ്ദാദി കൊല്ലപ്പെട്ടതിനു നൂറുശതമാനം സ്ഥിരീകരണം നൽകാനാവില്ലെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനുള്ള തെളിവു കിട്ടിയിട്ടില്ലെന്നു യുഎസ് പ്രതികരിച്ചു.

ഇതിനുമുന്പു പലതവണയും അൽബാഗ്ദാദി കൊല്ലപ്പെട്ടെന്നു വാർത്ത വരികയും പിന്നീട് ഇതു തെറ്റെന്നു തെളിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ വാർത്തയും ശരിയെന്നു തറപ്പിച്ചു പറയാനാവില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐഎസിന്‍റെ സമുന്നത നേതാവ് കൊല്ലപ്പെട്ടാൽ അക്കാര്യം മറച്ചുവയ്ക്കുന്ന പ്രശ്നമില്ലെന്ന് ഐഎസിന്‍റെ ഒരു പ്രമുഖ അനുഭാവി ഇന്‍റർനെറ്റിൽ നൽകിയ പോസ്റ്റിൽ അറിയിച്ചു.

സിറിയയിലെ റാഖായും ഇറാക്കിലെ മൊസൂളും വീണാൽ ഐഎസിനു കനത്ത തിരിച്ചടിയാവും. റാഖായിൽ ചില സ്ഥലങ്ങളിൽ യുഎസ് പിന്തുണയുള്ള വിമതർ എത്തിക്കഴിഞ്ഞു. മൊസൂളിന്‍റെ പ്രധാന ഭാഗങ്ങൾ ഇറാക്കി സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.