യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
Tuesday, June 20, 2017 11:40 AM IST
വാഷിംഗ്ടൺ ഡിസി: തലച്ചോറിനു ഗുരുതരമായി തകരാർ പറ്റിയ നിലയിൽ ആറു ദിവസം മുന്പ് ഉത്തരകൊറിയ വിട്ടയച്ച അമേരിക്കൻ വിദ്യാർഥി ഓട്ടോ വാംബിയർ ജന്മനഗരമായ ഒഹായോയിലെ സിൻസിനാറ്റിയിൽ അന്തരിച്ചു. ഉത്തരകൊറിയയിലെ നിഷ്ഠുര ഭരണകൂടത്തെ അപലപിച്ച പ്രസിഡന്‍റ് ട്രംപ് ,നിയമവാഴ്ചയ്ക്കും മാനുഷിക പരിഗണനകൾക്കും സ്ഥാനം കൊടുക്കാത്ത സർക്കാരുകളുടെ കൈയാൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതു തടയാൻ തന്‍റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നു പ്രസ്താവനയിൽ വ്യക്തമാക്കി.മോശമായ കാര്യമാണു സംഭവിച്ചത്. വാംബിയറെ മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ എങ്കിലും സാധിച്ചു-ട്രംപ് പറഞ്ഞു.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ വിദ്യാർഥിയായിരുന്ന ഓട്ടോ വാംബിയർ (22) വിനോദയാത്രാ സംഘത്തിന്‍റെ കൂടെയാണ് ഉത്തരകൊറിയയിൽ എത്തിയത്. ഒരു ഹോട്ടലിൽനിന്നു ബാനർ തട്ടിയെടുത്തു കീറി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വാംബിയറെ 2016ൽ 15 വർഷത്തെ തടവിനു ശിക്ഷിച്ചു. 17 മാസത്തെ ജയിൽവാസത്തിനുശേഷം ഈ മാസം 13ന് ഉത്തരകൊറിയൻ ഭരണകൂടം അദ്ദേഹത്തെ മോചിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന വാംബിയറെ പ്രത്യേക വിമാനത്തിൽ അമേരിക്കയിലെ സിൻസിനാറ്റിയിൽ എത്തിച്ചു. മാരകമായ ഭക്ഷ്യവിഷബാധയെത്തുടർന്നു നൽകിയ മരുന്നിന്‍റെ പാർശ്വഫലമായാണ് വാംബിയർ അബോധാവസ്ഥയിലായതെന്ന് ഉത്തരകൊറിയ പറഞ്ഞു.

വാംബിയറുടെ തലച്ചോറിനു ഗുരുതരമായ തകരാർ സംഭവിച്ചിരുന്നുവെന്ന് അമേരിക്കൻ ഡോക്ടർമാർ കണ്ടെത്തി.

വാംബിയറുടെ മരണത്തിന് ഉത്തരകൊറിയൻ ഭരണകൂടം ഉത്തരവാദിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. ഉത്തരകൊറിയ നിയമവിരുദ്ധമായി തടവിലാക്കിയ മൂന്ന് അമേരിക്കക്കാരെ ഉടൻ മോചിപ്പിക്കണമെന്നും ടില്ലേർസൺ ആവശ്യപ്പെട്ടു. വാംബിയറെ കിം ജോംഗ് ഉൻ ഭരണകൂടം കൊലപ്പെടുത്തുകയാണു ചെയ്തതെന്ന് സെനറ്റർ ജോൺ മക്‌കെയിൻ ആരോപിച്ചു. ശത്രുരാജ്യങ്ങൾ യുഎസ് പൗരന്മാരെ ഇല്ലായ്മ ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ബാനർ കീറിയതിന് വാംബിയറെ അറസ്റ്റ് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് സെനറ്റർ മാർകോ റുബിയോയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.