നാമകരണം സംബന്ധിച്ചു പുതിയ അപ്പസ്തോലിക പ്രബോധനം ; വേറൊരു ജീവൻ രക്ഷിക്കാനായുള്ള ജീവത്യാഗവും വീരോചിത പുണ്യം
Wednesday, July 12, 2017 1:00 PM IST
വത്തിക്കാൻസിറ്റി: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വജീവൻ ബലിയർപ്പിക്കുന്നവരെയും വിശുദ്ധ പദവിയിലേക്കുയർത്താമെന്നു മാർപാപ്പ. ഇതുസംബന്ധിച്ച അപ്പസ്തോലിക പ്രബോധനം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

ഈശോയുടെ മാതൃകയും പഠനവും പിഞ്ചെന്ന് ദൈവസ്നേഹത്തെ പ്രതിയും ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചും നടത്തുന്ന ജീവത്യാഗമാണ് നാമകരണത്തിനു പരിഗണിക്കുക. രക്തസാക്ഷിത്വം, വീരോചിതമായ ക്രിസ്തീയ ജീവിതം തുടങ്ങിയവയാണ് ഇതുവരെ നാമകരണത്തിനു പരിഗണിച്ചിരുന്നത്.


മയോരെം ഹാക് ഡിലെക് ഷിയോണെം (വലിയ സ്നേഹം) എന്നു തുടങ്ങുന്ന അപ്പസ്തോലിക പ്രബോധനം നാമകരണത്തിനു യോഗ്യരാകാൻ അഞ്ചു വ്യവസ്ഥകളും നിർദേശിക്കുന്നു.

ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായി തന്‍റെ കാൻസർ രോഗത്തിനുള്ള ചികിത്സ നിഷേധിച്ച ഇറ്റലിക്കാരി കിയാരാ കോർബെള്ളയുടെ 2012-ലെ ജീവത്യാഗം ഈ പ്രബോധന പ്രകാരം നാമകരണത്തിനു പരിഗണിക്കപ്പെടാവുന്നതാണ്.

കുഞ്ഞിനു ജന്മം നല്കി ഒരു വർഷമായപ്പോഴേക്ക് 28-ാം വയസിൽ കിയാരാ രോഗം മൂർച്ഛിച്ചു മരണമടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.