നൊബേൽ ജേതാവ് സിയാവോബോ ചൈനീസ് കസ്റ്റഡിയിൽ അന്തരിച്ചു
നൊബേൽ ജേതാവ് സിയാവോബോ ചൈനീസ് കസ്റ്റഡിയിൽ അന്തരിച്ചു
Thursday, July 13, 2017 1:42 PM IST
ബെയ്ജിംഗ് :സമാധാന നൊബേൽ ജേതാവായ ചൈനീസ് ജനാധിപത്യ പ്രവർത്തകൻ ലിയു സിയാവോബോ(61) പോലീസ് കസ്റ്റഡിയിൽ അന്തരിച്ചു. കരളിന് അർബുദം ബാധിച്ച അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെത്തുടർന്നു മെഡിക്കൽ പരോൾ അനുവദിച്ച് വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജർമനിയിലോ യുഎസിലോ അ‍യച്ചു ചികിത്സിക്കണമെന്ന് കുടുംബാംഗങ്ങളും മനുഷ്യാവകാശ ഗ്രൂപ്പുകളും അഭ്യർഥിച്ചെങ്കിലും ചൈന അതെല്ലാം നിരാകരിക്കുകയായിരുന്നു. വിമാനയാത്രയ്ക്കുള്ള ആരോഗ്യമില്ലെന്നായിരുന്നു ചൈനയുടെ തടസവാദം.

നാസി തടവറയിൽ മരിച്ച കാൾ വോൺ ഒസിറ്റ്സ്കിക്കുശേഷം കസ്റ്റഡിയിൽ മരിക്കുന്ന ആദ്യത്തെ നൊബേൽ പുരസ്കാര ജേതാവാണു ലിയു .

ചൈനയിൽ കൂടുതൽ ജനാധിപത്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2008ൽ പുറത്തിറക്കിയ ചാർട്ടറിന്‍റെ സഹരചയിതാവായിരുന്ന അദ്ദേഹത്തെ വിധ്വംസക പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് 2009ൽ 11 വർഷത്തെ തടവിനു ശിക്ഷിച്ചു. ചൈനയിൽ മനുഷ്യാവകാശത്തിനുവേണ്ടി അക്രമരഹിത സമരം നടത്തിയതിന് 2010ൽ അദ്ദേഹത്തിനു നൊബേൽ പുരസ്കാരം ലഭിച്ചെങ്കിലും ഓസ്ളോയിൽ ചെന്നു പുരസ്കാരം വാങ്ങാൻ ചൈന അനുവദിച്ചില്ല. പുരസ്കാരദാന ചടങ്ങിൽ ലിയുവിനെ പ്രതിനിധീകരിച്ച് സംഘാടകർ ഒഴിഞ്ഞ കസേരയിട്ടു.


1955ൽ ചൈനയിലെ ജിലിനിൽ ജനിച്ച അദ്ദേഹം സാഹിത്യത്തിൽ യൂണിവേഴ്സിറ്റി ബിരുദം നേടി. ബുദ്ധിജീവിയും പൊതുപ്രവർത്തകനുമായി തിളങ്ങിയ അദ്ദേഹം ചൈനീസ് ഭരണകൂടത്തിന്ഏറെ തലവേദന സൃഷ്ടിച്ചു.1989ലെ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനുവേണ്ടി വിദ്യാർഥികളും പൊതുപ്രവർത്തകരും നടത്തിയ സമരത്തിലും അദ്ദേഹം പങ്കെടുത്തു. ലിയു സിയാവോബോയുടെ ഭാര്യ ലിയു സിയാ 2010മുതൽ വീട്ടുതടങ്കലിലാണ്. എന്നാൽ ഈയിടെ ഷെന്യാംഗിലെ ആശുപത്രിയിൽ ഭർത്താവിനെ സന്ദർശിക്കാൻ അധികൃതർ അവർക്ക് അവസരം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.