മക്കാവുവിലെ മുൻ പ്രോസിക്യൂട്ടർക്ക് 21 വർഷം തടവ്
Friday, July 14, 2017 2:08 PM IST
ഹോങ്കോഗ്: ചൈനയുടെ ഭരണത്തിലുള്ള മക്കാവുവിലെ മുൻ ചീഫ് പ്രോസിക്യൂട്ടർ ഹോ ചിയോ മെംഗിന് അഴിമതിക്കേസിൽ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചു.ആയിരത്തിലധികം കുറ്റങ്ങളാണ് അദ്ദേഹത്തിന്‍റെ പേരിൽ ചുമത്തിയത്.

രണ്ടായിരത്തിലധികം കരാർ ജോലികൾ നിയമവിരുദ്ധമായി നൽകുകയും ഇതിൽനിന്നു ഹോയും കുടുംബാംഗങ്ങളും നേട്ടമുണ്ടാക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ ആരോപിച്ചത്. പോർച്ചുഗീസ് കോളനിയായിരുന്ന മക്കാവു 1999ലാണു ചൈനയ്ക്കു തിരികെ കിട്ടിയത്. ചൂതാട്ടമാണ് ഇവിടത്തെ വൻ ബിസിനസ്.


കഴിഞ്ഞ ഫെബ്രുവരിയിലാണ് അഴിമതി വിരുദ്ധ സെൽ ഹോയ്ക്കെതിരേ ക്രിമിനൽ അന്വേഷണം ആരംഭിച്ചത്. 1999മുതൽ 2014വരെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഹോ മക്കാവുവിന്‍റെ ഭരണസാരഥിയാവുമെന്നുവരെ കരുതപ്പെട്ടിരുന്നു.

ഷി ചിൻപിംഗ് ചൈനീസ് പ്രസിഡന്‍റായി ചുമതലയേറ്റശേഷം ഉന്നതപദവിയിലുള്ളവരുടെ അഴിമതികൾ സംബന്ധിച്ചു നടപടികൾ കർക്കശമാക്കി. പാർട്ടിയിലും സർക്കാരിലുമുള്ള നിരവധി ഉന്നതർ നടപടിക്കു വിധേയരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.