ട്രംപിന്‍റെ ആരോഗ്യ നയത്തിനു തിരിച്ചടി
ട്രംപിന്‍റെ ആരോഗ്യ നയത്തിനു തിരിച്ചടി
Tuesday, July 18, 2017 12:05 PM IST
വാഷിംഗ്ടൺ ഡിസി: ഒബാമ കെയർ ആരോഗ്യപരിപാലനം അവസാനിപ്പിച്ച് പുതിയ ആരോഗ്യ നയത്തിനു രൂപം നല്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിനു തിരിച്ചടി. പുതിയ നയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തില്ലെന്ന് സെനറ്റർമാരായ മൈക് ലീയും ജെറി മൊറാനും പ്രസ്താവിച്ചതോടെയാണിത്. ഇതോടെ പുതിയ ബിൽ പാസാക്കാൻ ആവശ്യമായ വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായി.

സെനറ്റിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കഴിയാതിരുന്നതിനാൽ വോട്ടെടുപ്പ് മുന്പ് മാറ്റിവച്ചിരുന്നു. പകരം പദ്ധതി നിർദേശിക്കാതെ ഒബാമ കെയർ രണ്ടു വർഷംകൊണ്ട് അവസാനിപ്പിക്കാൻ ഉള്ള ഒരു ബിൽ ഇന്നു വോട്ടിനിടും.

കൺസർവേറ്റീവ് ആയ മൈക്ക് ലീക്കൊപ്പം മോറനും എതിർത്തതോടെ സെനറ്റിൽ ആവശ്യമായ വോട്ട് ലഭിക്കാനുള്ള സാധ്യത മങ്ങി. നേരത്തേ, സെനറ്റർമാരായ റാൻഡ് പോൾ, സുസൻ കോളിൻസ് എന്നിവരും പുതിയ ബില്ലിനെ എതിർത്തിരുന്നു. 52 സീറ്റുള്ള റിപ്പബ്ലിക്കൻസിനു രണ്ട് വോട്ട് കൂടി ഉറപ്പായാൽ മാത്രമേ ബിൽ പാസാക്കാനാകൂ. പ്രതിപക്ഷമായ 46 ഡെമോക്രാറ്റുകൾക്കൊപ്പം രണ്ട് സ്വതന്ത്രരും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനാണ് സാധ്യത.


റിപ്പബ്ലിക്കൻസിലെ ഭൂരിഭാഗംപേരും കൂറുള്ളവരാണെന്നും ബിൽ പാസാകില്ലെന്ന് വ്യക്തമായതോടെ ട്രംപ് ട്വിറ്ററിൽ കുറിച്ചു. ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

പുതിയ നയം നടപ്പാക്കുന്ന പക്ഷം 2026 ആകുന്നതോടെ അമേരിക്കയിലെ 2.25 കോടിയോളം ജനങ്ങൾ ആരോഗ്യ ഇൻഷ്വറൻസ് ഇല്ലാത്തവരായി മാറും. ഏറെ ജനകീയമായിരുന്ന ഒബാമ കെയർ പദ്ധതി പിൻവലിക്കാനായി 2010 മുതൽ റിപ്പബ്ലിക്കൻ പക്ഷക്കാർ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന്‍റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കുമെന്നത്. സാന്പത്തിക ബാധ്യതയാണെന്ന് ആരോപിച്ച് ട്രംപ് നേരത്തെ തന്നെ പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. എന്നാൽ, പുതിയ പദ്ധതിയെ ചൊല്ലി പാർട്ടിക്കുള്ളിൽതന്നെ ഭിന്നതയുണ്ടായതോടെ ട്രംപിന്‍റെ കണക്കുകൂട്ടലുകൾ പാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.