ഷഹ്ബാസിന്‍റെ ഓഫീസിനടുത്ത് ചാവേറാക്രമണം; 26 മരണം
ഷഹ്ബാസിന്‍റെ ഓഫീസിനടുത്ത് ചാവേറാക്രമണം; 26 മരണം
Monday, July 24, 2017 1:11 PM IST
ലാഹോർ: പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനും പാക് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫിന്‍റെ വസതിക്കു സമീപം ചാവേർ സ്ഫോടനം. ഒന്പതു പോലീസുകാർ അടക്കം 26 പേർ കൊല്ലപ്പെടുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

ലാഹോറിൽ ഷഹ്ബാസ് ഷരീഫിന്‍റെ മോഡൽ ടൗൺ ഓഫീസിനടുത്തുള്ള അർഫാ കരീം ടവർ എന്ന കെട്ടിട പരിസരത്തായിരുന്നു ആക്രമണം.

നഗരവികസന സമിതിയും പോലീസും ചേർന്ന് കെട്ടിടത്തിനു സമീപമുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയാണ് മോട്ടോർ ബൈക്കിൽ വന്ന ചാവേർ പൊട്ടിത്തെറിച്ചത്. ഈ സമയം മുഖ്യമന്ത്രി മോഡൽ ടൗൺ ഓഫീസിൽ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.


പോലീസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് ലാഹോർ പോലീസ് മേധാവി അമിൻ വെയ്ൻസ് പറഞ്ഞു.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് അധികൃതർ സൂചിപ്പിച്ചു.

ലാഹോറിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറൽ കമർ ബജ്‌വയും അപലപിച്ചു. പാനമഗേറ്റ് അഴിമതിക്കേസിൽ കുടുങ്ങിയ നവാസ് ഷരീഫ് രാജിവയ്ക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ലാഹോറിൽ ചാവേർ ആക്രമണം.

സുപ്രീംകോടതി വിധി എതിരായാൽ സ്ഥാനമൊഴിയാനും സഹോദരൻ ഷഹ്ബാസിനെ പ്രധാനമന്ത്രിപദത്തിലെത്തിക്കാനും നവാസ് പദ്ധതിയിടുന്നതായി സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.