ഫ്രാൻസിൽ സൈനികരുടെ നേർക്ക് ആക്രമണം
Wednesday, August 9, 2017 11:38 AM IST
പാരീസ്: പാരീസ് പ്രാന്തത്തിൽ സൈനിക ബാരക്സിനു സമീപം സൈനികരുടെ നേർക്ക് കാർ ഓടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീകരവിരുദ്ധ സ്ക്വാഡിലെ ആറു സൈനികർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

ബാരക്സിനു വെളിയിലൂടെ നടന്നുപോകുകയായിരുന്ന സൈനികരുടെ നേർക്ക് അക്രമി ബിഎംഡബ്ളിയു കാർ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് അതേ കാറിൽ രക്ഷപ്പെട്ട അക്രമിയുടെ പിന്നാലെ പാഞ്ഞ പോലീസ് അയാളെ വെടിവച്ചുവീഴ്ത്തി.
ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇതു ഭീകരാക്രമണമാണെന്ന കാര്യത്തിൽ സംശയമില്ലെന്നു പ്രാദേശിക മേയർ പാട്രിക് ബാൽക്കനി പറഞ്ഞു. ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

2015ലെ പാരീസ് ഭീകരാക്രമണത്തിനു ശേഷം ഫ്രാൻസിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിലനിൽക്കേയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടാവുന്നത്. 2015 നവംബർ 13നു പാരീസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 130 പേർക്കാണു ജീവഹാനി നേരിട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.