ഷരീഫിന്‍റെ റാലിയിലെ വാഹനമിടിച്ചു ബാലൻ മരിച്ചു
ഷരീഫിന്‍റെ റാലിയിലെ വാഹനമിടിച്ചു ബാലൻ മരിച്ചു
Saturday, August 12, 2017 12:44 PM IST
ലാഹോർ: പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നയിക്കുന്ന റാലിയിലെ വാഹനം ഇടിച്ചു പതിമൂന്നുകാരൻ മരിച്ചു. ലാഹോറിൽനിന്ന് 225 കിലോമീറ്റർ അകലെ ലാലാമൂസ എന്ന സ്ഥലത്താണ് അപടമുണ്ടായത്.

റാലി കാണാൻ പിതാവിനൊപ്പം എത്തിയ ഹമീദ് എന്ന ബാലനെ വാഹനം ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. അപകടം കണ്ടുനിന്ന ബാലന്‍റെ പിതാവിനു ഹൃദയാഘാതമുണ്ടായി.

കോടതി പ്രധാനമന്ത്രി പദത്തിൽനിന്ന് അയോഗ്യനാക്കിയ ഷരീഫ് തന്‍റെയും പാർട്ടിയുടെയും ശക്തി തെളിയിക്കാൻ വേണ്ടിയാണ് ഇസ്‌ലാമാബാദിൽനിന്ന് ലാഹോറിലേക്കു ഗ്രാൻഡ് ട്രങ്ക് റോഡിലൂടെ വാഹനറാലി നയിക്കുന്നത്.

അതേസമയം, മരിച്ച ബാലൻ ജനാധിപത്യത്തിനായുള്ള മുന്നേറ്റത്തിന്‍റെ ആദ്യ രക്തസാക്ഷിയാണെന്ന് റെയിൽവേ മന്ത്രി ഖ്വാജാ റഫീക് പറഞ്ഞു. ഷരീഫിന്‍റെ മരുമകൻ കാപ്റ്റൻ സഫ്ദറും ബാലന്‍റെ മരണത്തെ പാക്കിസ്ഥാനുവേണ്ടിയുള്ള രക്തസാക്ഷിത്വമെന്നു വിശേഷിപ്പിച്ചു. ബാലന്‍റെ ഭവനം സന്ദർശിക്കുമെന്ന് ഷരീഫ് അറിയിച്ചു.


മുൻപ്രധാനമന്ത്രിയുടെ വാഹനം ഇടിച്ച് ബാലൻ മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരി അടക്കമുള്ളവർ രംഗത്തെത്തി.
ബുധനാഴ്ച ആരംഭിച്ച റാലി എന്നു ലാഹോറിൽ എത്തുമെന്നു വ്യക്തമല്ല. ആയിരത്തോളം വാഹനങ്ങൾ പങ്കെടുക്കുന്ന റാലി പ്രതീക്ഷിച്ച വേഗതയിലല്ല നീങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.