നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
Monday, September 18, 2017 12:13 PM IST
മനില: നാലുമാസത്തോളം ഭീകരരുടെ തടവിൽകഴിഞ്ഞ ഫിലിപ്പീൻസിലെ മരാവിയിലെ വികാരി ജനറാൾ ഫാ.ടെരസിറ്റോ ചിറ്റോ സൊഗാനുബിവിനെ സൈന്യം ഇടപെട്ടു മോചിപ്പിച്ചു.

മരാവി പിടിച്ചടക്കിയ ഐഎസ് ബന്ധമുള്ള അബുസായഫ് ഗ്രൂപ്പിൽപ്പെട്ട മാവുട്ടെ ഭീകരരാണ് ഫാ.ടെരസിറ്റോയെയും നിരവധി കത്തോലിക്കാ വിശ്വാസികളെയും ബന്ദികളാക്കിയത്. മരാവിയിലെ പള്ളികളും സ്കൂളുകളും കത്തിക്കുകയും ജയിലുകൾ തുറന്ന് തടവുകാരെ മോചിപ്പിക്കുകയും ചെയ്ത ഭീകരർ മേയ് 23നാണ് വൈദികനെയും വിശ്വാസികളെയും തടവുകാരായി പിടിച്ചത്. മൂന്നുതവണ സൈന്യം അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


ഭീകരർ തന്പടിച്ചിരുന്ന ബാറ്റോ മോസ്ക് വളഞ്ഞ സൈന്യവും ഭീകരരും തമ്മിൽ ശനിയാഴ്ച കനത്ത ഏറ്റുമുട്ടൽ നടന്നു. ഭീകരരെ തുരത്തിയശേഷം പരിശോധന നടത്തിയപ്പോഴാണ് ഫാ.ടെരസിറ്റോയെയും മറ്റൊരാളെയും കണ്ടെത്തിയത്.

ഇരുവരെയും സൈന്യം രക്ഷിച്ചു മനിലയിലെ സൈനിക ആസ്ഥാനത്തെത്തിച്ചു. ഇനിയും അന്പതോളം ബന്ദികൾ ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്നു സൈനിക കമാൻഡർ ആനോ പറഞ്ഞു.താൻ ഇപ്പോഴും ആരോഗ്യവാനാണെന്ന് ഫാ. ടെരസിറ്റോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.