ഭൂകന്പ വാർഷികദിനത്തിൽ മെക്സിക്കോ വീണ്ടും കുലുങ്ങി: 250 പേർ മരിച്ചു
ഭൂകന്പ വാർഷികദിനത്തിൽ  മെക്സിക്കോ വീണ്ടും കുലുങ്ങി: 250 പേർ മരിച്ചു
Wednesday, September 20, 2017 12:34 PM IST
മെക്സിക്കോസിറ്റി: മെക്സിക്കോയെ പിടിച്ചുകുലുക്കിയ വൻ ഭൂകന്പത്തിൽ 25 കുട്ടികളുൾപ്പെടെ 250 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലെ എന്‍‌റിരെ റെബ്സ്മെൻ പ്രൈമറി സ്കൂളിന്‍റെ മൂന്നു നിലക്കെട്ടിടം തകർന്നാണ് കുട്ടികൾ മരിച്ചത്.ദുരന്തത്തിൽ അഞ്ച് അധ്യാപകരും മരിച്ചു. 32 വർഷങ്ങൾക്കുമുന്പ്, 1985ൽ ഇതേദിനത്തിൽ മെക്സിക്കോയിലുണ്ടായ ഭൂകന്പത്തിൽ പതിനായിരം പേരാണു കൊല്ലപ്പെട്ടത്.

ദുരന്തവാർഷികത്തിന്‍റെ സ്മരണ പുതുക്കി ചൊവ്വാഴ്ച മെക്സിക്കൻ സിറ്റിയിൽ ഭൂകന്പം നേരിടാനുള്ള പരിശീലനത്തിൽ കുട്ടികളുംപങ്കെടുത്തിരുന്നു. അതിനുതൊട്ടുപിന്നാലെ യായിരുന്നു ഭൂകന്പം. 11 കുട്ടികളെ സൈനികർ രക്ഷപ്പെടുത്തി. മുപ്പതോളം പേർ സ്കൂൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. രക്ഷാപ്രവർത്തനത്തിനിടെ ഇന്നലെ അർധരാത്രിയിൽ കെട്ടിടം വീണ്ടും നിലംപൊത്തിയതോടെ മരണസംഖ്യ ഇനിയും ഉയരുമെന്ന് മെക്സിക്കൻ പ്രസിഡന്‍റ് എൻ‌റികെ പെന നെറ്റോ പറഞ്ഞു.


മെക്സിക്കോ സിറ്റിയിൽനിന്നു നൂറുകിലോമീറ്റർ അകലെയുള്ള മൊറേലോസിലാണു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. ദുരന്തബാധിത പ്രദേശങ്ങൾ പ്രസിഡന്‍റ് സന്ദർശിച്ചു. പ്യുബ്ലെ, മൊറെലോസ്, ഗുറേറിയോ എന്നിവിടങ്ങളിലാണ് ഭൂകന്പം കൂടുതൽ നാശം വിതച്ചതെന്ന് ആഭ്യന്തരമന്ത്രി മിഗേൽ ഒസോറിയോ ചോംഗ് പറഞ്ഞു. മെക്സികോ സിറ്റിയിലെ ജനസംഖ്യ രണ്ടുകോടിയാണ്. 44 കെട്ടിടങ്ങളാണ് ഇവിടെ മണ്ണടിഞ്ഞത്. ഭൂകന്പമുണ്ടായയുടൻ നിരവധി പേർ പരിഭ്രാന്തരായി വീടുകളിൽനിന്നു വെളിയിലേക്കു ഓടി. റോമ നോർടെ ജില്ലയിൽ എംപ്ലോയ്മെന്‍റ് ഏജൻസി കെട്ടിടത്തിനടിയിൽപ്പെട്ട 30 പേരെ രക്ഷപ്പെടുത്തി. 3400 സൈനികരാണ് 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്. മെക്സിക്കോയുടെ തെക്കൻ സ്റ്റേറ്റുകളായ ഒവാക്സകയിലും ചിയാപ്സിലും രണ്ടാഴ്ചമുന്പ് ഉണ്ടായ ഭൂകന്പത്തിൽ 98 പേർ മരിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സഹായം വാഗ്ദാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.