ലാസ് വേഗസ് കൂട്ടക്കൊല: കാരണം കണ്ടെത്താനാകാതെ അന്വേഷണസംഘം
Tuesday, October 3, 2017 12:02 PM IST
ലാസ് വേഗസ്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പിനുള്ള കാരണം കണ്ടെത്താനാകാതെ അന്വേഷണസംഘം. ലാസ് വേഗസിൽ കൂട്ടക്കൊല നടത്തിയ അറുപത്തിരണ്ടുകാരൻ സ്റ്റെഫാൻ പഡ്ഡോക്കി(64)ന് ഒരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ല.

ഇയാൾ താമസിച്ചിരുന്ന ഹോട്ടൽമുറിയിൽനിന്നും വസതിയിൽനിന്നും നിരവധി തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഇയാളുടെ കൂട്ടുകാരിയെന്നു വിശേഷിപ്പിച്ച മരിലോ ഡാൻലിക്ക് സംഭവത്തിൽ പങ്കില്ലെന്നാണു റിപ്പോർട്ട്. ഇവർ ഓസ്ട്രേലിയക്കാരിയാണ്. സംഭവം നടക്കുന്പോൾ അമേരിക്കയ്ക്കു പുറത്തുമായിരുന്നു. ഇതിനിടെ മരണസംഖ്യ 59 ആയി. പരിക്കേറ്റത് 527 പേർക്കാണ്. ലാസ് വേഗസ് ഉൾപ്പെടുന്ന മേഖലയിൽ നെവാഡ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അക്കൗണ്ടന്‍റ് ജോലിയിൽനിന്നു വിരമിച്ച പഡ്ഡോക് ചൂതാട്ടപ്രിയനായിരുന്നു. ലാസ് വേഗസിലെ പ്രമുഖ ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ ഹോട്ടലിലെ 32-ാം നിലയിലെ മുറിയിൽ സെപ്റ്റംബർ 28 മുതൽ ഇയാൾ താമസിച്ചിരുന്നു. സമീപത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് ഈ മുറിയിൽനിന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ പഡ്ഡോക്കിനെ മരിച്ച നിലയിലാണു കണ്ടെത്തിയത്. മുറിയിൽനിന്ന് 23 തോക്കുകൾ കണ്ടെടുത്തു.

വേഗസ് ഉൾപ്പെടുന്ന നെവാഡ സംസ്ഥാനത്തെ മെസ്ക്വയിറ്റിലാണ് പഡ്ഡോക് താമസിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ 19 തോക്കുകളും സ്ഫോടകവസ്തു ശേഖരവും കണ്ടെടുത്തു. കാറിൽനിന്ന് അമോണിയം നൈട്രേറ്റും കണ്ടെടുത്തു.


യുഎസിൽ തോക്കുപയോഗത്തിന് ഒരുവിധ നിയന്ത്രണവുമില്ലാത്ത സംസ്ഥാനമാണ് നെവാഡ. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തോക്കുപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തമായി. എന്നാൽ, കൂട്ടക്കൊലയുടെ കാരണം വ്യക്തമാകുന്നതിനു മുന്പേ ഇത്തരമൊരു ചർച്ച ആവശ്യമില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വക്താവ് സാറാ സാണ്ടേഴ്സ് പറഞ്ഞു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും എഫ്ബിഐ തള്ളിക്കളഞ്ഞു. മാസങ്ങൾക്കു മുന്പേ ഇസ്‌ലാമിലേക്കു മതം മാറി അബു അബ്ദൽ ബാർ അൽ-അമിരിക്കി(ദ അമേരിക്കൻ) എന്ന പേരു സ്വീകരിച്ച പഡ്ഡോക് തങ്ങളുടെ പോരാളിയാണെന്നാണ് ഐഎസ് അവകാശപ്പെട്ടത്. എന്നാൽ, ഇത്തരത്തിലൊരു ബന്ധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എഫ്ബിഐ പറയുന്നു.

തോക്കു നിയന്ത്രണം വേണമെന്ന് ഇന്ത്യൻ വംശജരായ കോൺഗ്രസ് അംഗങ്ങൾ

വാഷിംഗ്ടൺ ഡിസി: ജനങ്ങളുടെ ജീവനേക്കാൾ ലാഭത്തിനു മുൻഗണന നൽകുന്ന തോക്കുലോബിക്ക് എതിരേ ഇന്ത്യൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങൾ. ലാസ് വേഗസ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തോക്കുനിയന്ത്രണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോൺഗ്രസ് അംഗം പ്രമീള ജയപാൽ നിർദേശിച്ചു.

സംഗീതപരിപാടികൾക്കും സിനിമകൾക്കും മറ്റും പോകുന്നതിന് പേടിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്നു കലിഫോർണിയയിൽനിന്നുള്ള കോൺഗ്രസ് അംഗം അമി ബെരാ പറഞ്ഞു. ലാസ് വേഗസിലെപ്പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി എടുക്കണമെന്നു രാജാ കൃഷ്ണമൂർത്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.