മല്യയെ യുകെയിൽ വീണ്ടും അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടയച്ചു
മല്യയെ യുകെയിൽ വീണ്ടും അറസ്റ്റ്  ചെയ്തു; ജാമ്യത്തിൽ വിട്ടയച്ചു
Tuesday, October 3, 2017 12:24 PM IST
ലണ്ടൻ: 9,000 കോടി രൂപയുടെ വായ്പ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ വീണ്ടും അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത രണ്ടാമത്തെ കേസിലാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തതെന്നു യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അറിയിച്ചു.

സ്കോട്ട്‌ലൻഡ് യാർഡ് സമർപ്പിച്ച പുറത്താക്കൽ വാറണ്ടിനെത്തുടർന്ന് മല്യ ജാമ്യത്തിലാണു ലണ്ടനിൽ കഴിയുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പണത്തട്ടിപ്പ് കേസിനെത്തുടർന്നാണ് മല്യക്കെതിരേ പുറത്താക്കൽ വാറണ്ട് പുറപ്പെടുവിച്ചത്. ഇതു രണ്ടാം തവണയാണു മല്യ ലണ്ടനിൽ അറസ്റ്റിലാകുന്നത്.


മല്യക്കെതിരേ ഫയൽ ചെയ്ത രണ്ടാമത്തെ കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയുമാണ് അന്വേഷിക്കുന്നത്. മല്യക്കും കൂട്ടാളികൾക്കും എതിരേ മുംബൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.