രാജപക്സെയുടെ പുത്രൻ നമൽ അറസ്റ്റിൽ
രാജപക്സെയുടെ പുത്രൻ നമൽ അറസ്റ്റിൽ
Wednesday, October 11, 2017 12:18 PM IST
കൊളംബോ: ഹന്പൻടോട്ട വിമാന ത്താവളം ഇന്ത്യൻ കന്പനിക്കു തുച്ഛവിലയ്ക്കു കൈമാറാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയതിനു ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെയുടെ മകൻ നമൽ രാജപക്സെയെയും രണ്ട് എംപിമാരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹന്പൻടോട്ടയിലെ ഇന്ത്യൻ കോൺസുലേറ്റിനു വെളിയിൽ ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനാണു നമലിനെ അറസ്റ്റ് ചെയ്തത്. പ്രകടനം നിരോധിച്ചുകൊണ്ടു നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായവരെ ഈ മാസം 16 വരെ റിമാൻഡ് ചെയ്തുകൊണ്ടു ഹന്പൻടോട്ട മജിസ്ട്രേറ്റ് ഉത്തരവിട്ടു.

രാജപക്സെയുടെ മണ്ഡലമായ ഹന്പൻടോട്ടയിൽ പണിതീർത്ത മട്ടാല മഹിന്ദ രാജപക്സെ ഇന്‍റർനാഷണൽ എയർപോർട്ട് സർക്കാരിനു വൻനഷ്ടം വരുത്തുന്ന വെള്ളാനയാണെന്നാണ് ആരോപണം. ദിവസം ഒരു സർവീസ് മാത്രമേ ഇവിടെനിന്നുള്ളൂ.


ചൈനയിൽനിന്ന് 800 കോടി ഡോളർ വായ്പ വാങ്ങിയാണ് ഹന്പൻടോട്ടയിൽ രാജപക്സെ സർക്കാർ എയർപോർട്ടും സീ പോർട്ടും ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പാക്കിയത്. എയർപോർട്ട് വിൽക്കുകയാണെന്ന ആരോപണം നിഷേധിച്ച കൊളംബോ ഭരണകൂടം ഇതു ലാഭത്തിലാക്കാനുള്ള നടപടികളിൽ സഹകരിക്കാൻ ഇന്ത്യൻ കന്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.