ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
Saturday, October 14, 2017 12:25 PM IST
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾക്കെതിരേ അമേരിക്കയുടെ സഖ്യകക്ഷികൾ തന്നെ രംഗത്ത്. തങ്ങളുടെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കരാറാണിതെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും പ്രതികരിച്ചു. വ്യവസ്ഥാ ലംഘനങ്ങൾ നടക്കാത്ത കരാർ ഒരു രാജ്യത്തിന് ഒറ്റയ്ക്ക് അസാധുവാക്കാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

2015ൽ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ മുൻകൈയെടുത്തു യാഥാർഥ്യമാക്കിയ കരാറിൽ അമേരിക്കയ്ക്കു പുറമേ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും പങ്കാളികളാണ്. എണ്ണവില്പനയ്ക്ക്  ഉൾപ്പെടെ ഇറാനെതിരേ ചുമത്തിയിരുന്ന ഉപരോധങ്ങൾ കരാറിലൂടെ പിൻവലിക്കപ്പെട്ടു. ഇതിനു പകരമായി ഇറാൻ അവരുടെ ആണവപദ്ധതികൾ പരിമിതപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടും മുന്പേ കരാറിനെതിരേ ശബ്ദമുയർത്തിയ ട്രംപ് ഇത് എങ്ങനെയെങ്കിലും അസാധുവാക്കാനുള്ള ശ്രമത്തിലാണ്. കരാറിന്‍റെ ഭാഗമായി 90 ദിവസം കൂടുന്പോൾ, ഇറാൻ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന സർട്ടിഫിക്കറ്റ് യുഎസ് പ്രസിഡന്‍റ് നല്കണം. ട്രംപ് രണ്ടു തവണ ഇത്തരം സർട്ടിഫിക്കറ്റിൽ ഒപ്പുവച്ചു. ഞായറാഴ്ചയാണ് അടുത്തതായി ഒപ്പിടേണ്ടത്. ഇതു താൻ ചെയ്യില്ലെന്ന് വെള്ളിയാഴ്ച രാത്രി അദ്ദേഹം പറഞ്ഞു. ഇറാനിലെ സായുധസേനയായ വിപ്ലവഗാർഡിനെതിരേ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. ഇതോടെ കരാറിനെക്കുറിച്ച് ആശങ്ക ശക്തമായി.

ബഹുരാഷ്‌ട്ര കരാർ അമേരിക്കയ്ക്ക് ഒറ്റയ്ക്കു റദ്ദാക്കാനാകില്ല. പക്ഷേ, അമേരിക്ക പിന്മാറിയാൽ കാരാറിന്‍റെ ഭാവി ആശങ്കയിലാകും. ഇറാനെതിരായ എണ്ണ ഉപരോധം പിൻവലിക്കപ്പെട്ടതിന്‍റെ നേട്ടം പല രാജ്യങ്ങൾക്കുമുണ്ട്.


ട്രംപ് നേരിട്ട് കരാർ റദ്ദാക്കില്ലെന്നാണു റിപ്പോർട്ടുകൾ. പകരം അദ്ദേഹം വിഷയം കോൺഗ്രസിനു വിടും. കരാറിൽ അമേരിക്ക തുടരണമോ വേണ്ടയോ എന്ന് 60 ദിവസത്തിനകം കോൺഗ്രസ് തീരുമാനിക്കും.

കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നുണ്ടെന്നാണ് അന്താരാഷ്‌ട്ര അണുശക്തി ഏജൻസിയുടെ തലവനായ യുകിയ അമാനോ വ്യക്തമാക്കിയത്. ട്രംപിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾ കരാർ തകർക്കുമെന്നും വീണ്ടും ആണവപ്രതിസന്ധിക്ക് ഇടയാക്കുമെന്നും യൂറോപ്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി.

ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയെ ഫോണിൽ വിളിച്ചു. ഫ്രാൻസ് കരാറിൽ തുടരുമെന്ന് അദ്ദേഹം ഉറപ്പു നല്കി.

തങ്ങൾക്കിത് നല്ല കരാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, കരാർ തുടരണമെന്ന് മുന്പ് അവർ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്‍റെ പ്രഖ്യാപനത്തിൽ ഖേദമുണ്ടെന്നാണ് റഷ്യ അഭിപ്രായപ്പെട്ടത്.

അമേരിക്ക കൂടുതൽ ഒറ്റപ്പെട്ടുവെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി കരാറല്ലിത്. ഒന്നിലധികം രാജ്യങ്ങൾ‌ ഉൾപ്പെട്ട കരാർ ഏകപക്ഷീയമായി അസാധുവാക്കാൻ ട്രംപിനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ട്രംപിനെ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.