ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ പാക്കിസ്ഥാന്‌ പിൻവലിച്ചു
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ 
പാക്കിസ്ഥാന്‌ പിൻവലിച്ചു
Sunday, October 15, 2017 10:35 AM IST
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിനും ഇയാളുടെ സംഘടന ജമാ അത്ത് ഉദ്‌ദവ(ജെയുഡി)ക്കും എതിരേ ചുമത്തിയിരുന്ന തീവ്രവാദക്കുറ്റങ്ങൾ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ പിൻവലിച്ചു. പ്രവിശ്യാ സർക്കാർ ഇക്കാര്യം ശനിയാഴ്ച സുപ്രീംകോടതിയുടെ റിവ്യൂ ബോർഡിനെ അറിയിച്ചു. വീട്ടുതടങ്ക‌ലിൽ കഴിയുന്ന സയീദിന്‍റെ മോചനത്തിനു വഴിയൊരുക്കുന്നതാണു നടപടി.

ഐക്യരാഷ്‌ട്രസഭയും അമേരിക്കയും ഇന്ത്യയും സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ അറസ്റ്റിലായ സയീദിനെ തീവ്രവാദവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇതിനെതിരേ സയീദ് സമർപ്പിച്ച ഹർജി ലാഹോർ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സയീദിനെതിരായ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കുമെന്നു ഹൈക്കോടതി മുന്നറിയിപ്പു നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.