ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
Friday, October 20, 2017 11:55 AM IST
മോസ്കോ: ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ഇന്ദ്ര- 2017 റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ തുടങ്ങി. ഇരുരാജ്യങ്ങളുടെയും കര-നാവിക-വ്യോമ വിഭാഗങ്ങൾ പങ്കെടുക്കുന്നുവെന്ന താണു പ്രധാന പ്രത്യേകത. ഇത്തരത്തിൽ സംയുക്ത സൈനികാഭ്യാസം ഇതാദ്യമാണ്.

ഇന്ദ്ര 2017 റഷ്യയിലെ 249-ാം കംബയിൻഡ് ആർമി റേഞ്ച് സെർജീവിസ്കിയിലും വ്ലാഡിവോസ്ടോകിനു സമീപമുള്ള ജപ്പാൻ കടലിലുമായാണ് നടക്കുക. 350 സൈനികർ, 80 വ്യോമസേനാംഗങ്ങൾ, രണ്ട് ഐഎൽ 76 വിമാനം, രണ്ട് യുദ്ധക്കപ്പൽ എന്നിവയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെ ഫിഫ്ത്ത് ആർമിയിലെ ആയിരം സൈനികരും പസഫിക് നാവിക സേനയിൽനിന്നുള്ള തീരസംരക്ഷണ സേനയും നാവികരും കിഴക്കൻ സൈനിക കേന്ദ്രത്തിൽനിന്നുള്ള വ്യോമസേനാംഗങ്ങളും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.