മക്കൾക്കു സുരക്ഷയൊരുക്കി അമ്മ നടന്നുനീങ്ങിയതു മരണത്തിലേക്ക്
മക്കൾക്കു സുരക്ഷയൊരുക്കി അമ്മ നടന്നുനീങ്ങിയതു മരണത്തിലേക്ക്
Tuesday, November 7, 2017 1:57 PM IST
ടെക്സസ്: ടെക്സസിൽ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടന്ന വെടിവയ്പ്പിനിടെ ജോൺ വാൻഡ് എന്ന യുവതി തന്‍റെ നാലുമക്കളെ രക്ഷപ്പെടുത്താൻ സ്വന്തം ജീവൻ ബലിനൽകി. തന്‍റെ ദൗത്യത്തിൽ അവർ പൂർണമായും വിജയിച്ചില്ല. ഒരു കുടുംബസുഹൃത്ത് ഫേയ്സ് ബുക്കിൽ സംഭവം വിവരിച്ചതോടെ ജോൺ വാൻഡിന്‍റെ കഥ നാടെങ്ങും പ്രചരിക്കുകയാണ്.
ഞായറാഴ്ച സതർലാൻഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ജോൺവാൻഡും മക്കളായ എമിലി, റെയ്‌ലൻഡ്, ബ്രൂക്ക്, റിഹാന എന്നിവരും പ്രാർഥിക്കാൻ എത്തിയപ്പോഴായിരുന്നു വെടിവയ്പ്പ് അരങ്ങേറിയത്.


പിന്നീട് നടന്നത് ഒന്പതുവയസുകാരിയായ മകൾ റിഹാന വിവരിക്കുന്നു- വെടിവയ്പ്പ് ആരംഭിച്ച ഉടൻ അമ്മ തന്നെ ഒരുവശത്തേക്ക് തള്ളി മാറ്റി. പിന്നീട് സഹോദരങ്ങളായ എമിലിയേയും റെയ്‌ലാൻഡിനെയും ബ്രൂക്കിനെയും വെടിയേൽക്കാതിരിക്കാൻ അമ്മയോടു ചേർത്തുനിർത്തി. റിഹാനയുടെ ഇൗ വിവരണം കുടുംബസുഹൃത്താണ് ഫേയ്സ്ബുക്കിൽ പ്രചരിപ്പിച്ചത്.

വെടിവയ്പ്പിൽ ജോൺ വാൻഡും മക്കളായ ബ്രൂക്ക് (5),എമിലി(7) എന്നിവരും കൊല്ലപ്പെട്ടു. അക്രമണത്തിൽ ആകെ 26പേരാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.