ഹരീരിയുടെ രാജി: ലബനനിൽ പ്രതിസന്ധി മൂർച്ഛിച്ചു
ഹരീരിയുടെ രാജി: ലബനനിൽ പ്രതിസന്ധി മൂർച്ഛിച്ചു
Friday, November 10, 2017 1:54 PM IST
ബെയ്റൂട്ട്: ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയുടെ ആകസ്മിക രാജിയെത്തുടർന്നുള്ള പ്രതിസന്ധി മൂർച്ഛിച്ചു. ഹരീരി സൗദിയിൽ വീട്ടുതടങ്കലിലാണെന്ന് ആരോപണം ഉയർന്നു. ലബനനിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി നാട്ടിലേക്കു മടങ്ങാൻ സൗദി നിർദേശിച്ചു.

ലബനനെ ആക്രമിക്കാൻ ഇസ്രയേലിനോട് സൗദി ആവശ്യപ്പെട്ടെന്ന് ഹിസ്ബുള്ള നേതാവായ നസറുള്ള ആരോപിച്ചു. പ്രതിസന്ധിയിൽനിന്നു മുതലെടുക്കാൻ ശ്രമിക്കരുതെന്ന് നസറുള്ള ഇസ്രയേലിനു മുന്നറിയിപ്പു നൽകി.

തന്‍റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹരീരി രാജി പ്രഖ്യാപിച്ചത്. സൗദി പര്യടനത്തിനു പോയ ഹരീരി അവിടെ നിന്ന് ടിവിയിലൂടെ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

അതിനുശേഷം അദ്ദേഹം അവിടെ തങ്ങുകയാണ്. സൗദി ആവശ്യപ്പെട്ടിട്ടാണു രാജിയെന്നും സൗദി ഉദ്യോഗസ്ഥൻ എഴുതിക്കൊടുത്ത രാജിക്കത്ത് ഹരീരി വായിക്കുകയായിരുന്നുവെന്നും ഒരു ലബനീസ് കേന്ദ്രം പറഞ്ഞു. സുന്നി വിഭാഗക്കാരനായ ഹരീരി സൗദിയുമായി അടുപ്പത്തിലാണ്. ലബനനിൽ സ്വാധീനമുള്ള ഹിസ്ബുള്ളയ്ക്ക് ഇറാന്‍റെ പിന്തുണയുണ്ട്.


ഇറാനും സൗദിയും തമ്മിലുള്ള സംഘർഷത്തിന്‍റെ ഭാഗമാണു ഹരീരിയുടെ രാജിയെന്നു പറയപ്പെടുന്നു. ഇതിനിടെ ഇന്നലെ സൗദിയിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവേൽ മാക്രോൺ സൗദിയിലെ കിരീടാവകാശിയുമായി ചർച്ച നടത്തി. ഹരീരിക്കു സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്ന് ഫ്രാൻസും ജർമനിയും പിന്നീടു പറഞ്ഞു.

സൗദിയിലും ലബനനിലും പൗരത്വമുള്ള ഹരീരിയുടെ കുടുംബം കുറേനാളായി സൗദിയിലാണു താമസിക്കുന്നതെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണു സൗദിക്കു പോയതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. ലബനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്നു യുഎൻ സെക്രട്ടറി ജനറൽ ഗുട്ടിയേറസ് മുന്നറിയിപ്പു നൽകി.

സംഘർഷ ലഘൂകരണത്തിനായി ലബനൻ, സൗദി അറേബ്യ എന്നിവയ്ക്കു പുറമേ മേഖലയിൽ സ്വാധീനമുള്ള മറ്റു രാജ്യങ്ങളുമായും താൻ ബന്ധം പുലർത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.