യേശുവിന്‍റെ ചിത്രം മാറ്റാൻ ചൈനീസ് ക്രൈസ്തവരെ നിർബന്ധിക്കുന്നു
യേശുവിന്‍റെ ചിത്രം മാറ്റാൻ  ചൈനീസ്  ക്രൈസ്തവരെ നിർബന്ധിക്കുന്നു
Wednesday, November 15, 2017 2:01 PM IST
ബെയ്ജിംഗ് : വീടുകളിൽനിന്ന് യേശുവിന്‍റെ ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്‍റ് ഷി ചിൻപിംഗിന്‍റെ ഫോട്ടോ വയ്ക്കാൻ ദക്ഷിണചൈനയിലെ യുഗാൻ കൗണ്ടിയിലെ പാവപ്പെട്ട ക്രൈസ്തവരെ അധികൃതർ നിർബന്ധിക്കുന്നുവെന്നു റിപ്പോർട്ട്. ദാരിദ്യനിർമാർജന പദ്ധതിയിൽ ആനുകൂല്യങ്ങൾ വേണമെങ്കിൽ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് ക്രൈസ്തവ ഭവനങ്ങളിലെത്തി പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

മാവോയുടെ കാലത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ചൈനീസ് ഭവനങ്ങളിൽ നിർബന്ധമായി പ്രദർശിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിനെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായി വിശേഷിപ്പിക്കപ്പെടുന്ന ഷിയും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്കു തിരിയുകയാണെന്ന് ആശങ്ക പരന്നു.


പോയംഗ് തടാകത്തിന്‍റെ സമീപത്തുള്ള യുഗാൻ കൗണ്ടിയിലെ ജനസംഖ്യ പത്തുലക്ഷത്തോളം വരും. ഇതിൽ പത്തുശതമാനം പേർ ക്രൈസ്തവ വിശ്വാസികളാണ്. യുഗാനിലെ ജനങ്ങളിൽ 11ശതമാന--ത്തിലധികം പേരും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.