ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
Sunday, November 19, 2017 12:49 PM IST
വത്തിക്കാൻ സിറ്റി: പ്രഥമ ലോക ദരിദ്രദിനത്തിൽ പാവപ്പെട്ടവർക്കായി ദിവ്യബലി അർപ്പിച്ചും അവർക്കൊപ്പം ഭക്ഷണം കഴിച്ചും ഫ്രാൻസിസ് മാർപാപ്പ. ദരിദ്രരെ അവഗണിക്കുന്നത് വലിയ പാപമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. പാവപ്പെട്ടവരെ സഹായിക്കുന്ന പ്രവൃത്തി സ്വർഗത്തിലേക്കുള്ള പാസ്പോർട്ട് ആണെന്നും കൂട്ടിച്ചേർത്തു.

ദരിദ്രർക്കായി ആചരിക്കുന്ന പ്രഥമ ലോക ദിനത്തിൽ 1,200 പാവപ്പെട്ടവരെയാണ് മാർപാപ്പ ക്ഷണിച്ചത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലിക്കു ശേഷം അദ്ദേഹം അവർക്കൊപ്പം പോൾ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം കഴിച്ചു.


ദാരിദ്ര്യം സാമൂഹ്യ പ്രശ്നമാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നതിനെ മാർപാപ്പ നിശിതമായി വിമർശിച്ചു. ഇത്തരം നിസംഗത വലിയ പാപമാണ്. ജീവിതകാലം മുഴുവൻ തെറ്റു ചെയ്യാതിരുന്നതുകൊണ്ടു മാത്രമായില്ല, ദരിദ്രരെ സഹായിക്കുകകൂടി വേണമെന്ന് അദ്ദേഹം നിർദേശിച്ചു.
നിങ്ങൾക്ക് എന്തുണ്ടെന്നതുവച്ചല്ല സ്വർഗത്തിൽ പ്രവേശനം ലഭിക്കുക, ദരിദ്രർക്ക് നിങ്ങൾ എന്തു നല്കി എന്നതു പരിഗണിച്ചായിരിക്കും. ദരിദ്രരെ സഹായിക്കുന്നത് സ്വർഗത്തിലേക്കുള്ള പാസ്പോർട്ടാണ്- മാർപാപ്പ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.