മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം ഞായറാഴ്ച തുടങ്ങുന്നു
മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം ഞായറാഴ്ച തുടങ്ങുന്നു
Thursday, November 23, 2017 1:58 PM IST
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപ്രധാ നമായ ദക്ഷിണേഷ്യാ യാത്ര ഞായറാഴ്ച ആരംഭിക്കും. റോമിൽനിന്ന് ആരംഭിച്ച് ഡിസംബർ രണ്ടു വരെയാണ് ഇന്ത്യയുടെ രണ്ട് അയൽരാജ്യങ്ങളിൽ മാർ പാപ്പയുടെ ശ്ലൈഹിക സന്ദർശനം. മ്യാൻമറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാർഥി പ്രശ്നങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ ആഗോള തലത്തിൽ ശ്രദ്ധേയമാകും.

ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ മ്യാൻമർ സന്ദർശിക്കുന്നത്. ബംഗ്ലാദേശിൽ 1986ൽ വിശുദ്ധ ജോൺ പോൾ മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. ഡിസംബർ ഒന്നിനു രാവിലെ ബംഗ്ലാദേശിലെ ധാക്കയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലി മധ്യേ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുവിശേഷം വായിച്ച് വിശദീകരിക്കും. ബംഗ്ലാദേശിലെ വത്തിക്കാൻ നുണ്‍ഷ്യോയും മലയാളിയുമായ ആർച്ച് ബിഷപ് ഡോ. ജോർജ് കേച്ചേരിയും ദിവ്യബലിയിൽ പങ്കെടുക്കും. ധാക്കയിലെ സുഹ്റാവർഡി ഉദ്യാൻ പാർക്കിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ ഇരുവരുടെയും പ്രത്യേക സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്കും സീറോ മലബാർ സഭയ്ക്കുമുള്ള വലിയ അംഗീകാരവുമായി.

ധാക്കയിൽ ആഗോള സമാധാനത്തിനായുള്ള അന്താരാഷ്‌ട്ര മതാന്തര- എക്യുമെനിക്കൽ സമ്മേളനത്തിലും പ്രത്യേക യുവജന സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. ധാക്കയിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ അഗതി ഭവനവും മാർപാപ്പ സന്ദർശിക്കും. മ്യാൻമർ, ബംഗ്ലാദേശ് പ്രസിഡന്‍റുമാർ അടക്കമുള്ളവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് മ്യാൻമറിലെ വലിയ നഗരമായ യാംഗൂണിലെത്തുന്ന മാർപാപ്പ പിന്നീടു തലസ്ഥാനമായ നായിപിഡോയും സന്ദർശിക്കും. മുപ്പതിനു വൈകുന്നേരം മുതൽ ഡിസംബർ രണ്ടു വൈകുന്നേരം വരെയാണു ബംഗ്ലാദേശ് സന്ദർശനം.


ഫ്രാൻസിസ് മാർപാപ്പ എത്തുംമുന്പേ രോഹിംഗ്യ പ്രശ്നത്തിൽ ധാരണ

സമാധാന നായകനുമായ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ രോഹിംഗ്യ അഭയാർഥികളുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ബുദ്ധമത വിശ്വാസികൾക്കു ഭൂരിപക്ഷമുള്ള മ്യാൻമറിലെ കൊടിയ പീഡനങ്ങളെ തുടർന്നാണ് ലക്ഷക്കണക്കിന് രോഹിംഗ്യകൾ ബംഗ്ലാദേശും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലേക്കു പലായനം ചെയ്തത്. മ്യാൻമർ പട്ടാളത്തിന്‍റെയും പോലീസിന്‍റെയും പിന്തുണയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തിനെതിരേ ഉയരുന്ന ആഗോള പ്രതിഷേധത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ പുതിയ മാനങ്ങൾ കൈവരുമെന്ന് വ്യക്തമായിരുന്നു. രോഹിംഗ്യകളോട് മനുഷ്യത്വപരമായ സമീപനം വേണമെന്നു മാർപാപ്പ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

വത്തിക്കാനിൽനിന്ന് ജോർജ് കള്ളിവയലിൽ

മാധ്യമസംഘത്തിൽ ദീപികയും

ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്ന മാധ്യമസംഘത്തിൽ ദീപിക പ്രതിനിധിയും. റോമിൽനിന്ന് ഞായറാഴ്ച തുടങ്ങുന്ന ഒരാഴ്ച നീളുന്ന യാത്രയിലുടനീളം മാർപാപ്പയുടെ പ്രത്യേക വിമാനത്തിലും ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഉണ്ടാകും.

മാർപാപ്പയുടെ ഏഷ്യൻ യാത്രയിൽ ഒപ്പമുള്ള മാധ്യമ സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി ദീപികയുടേതാണ്. വത്തിക്കാൻ പ്രസ് ഓഫീസിൽനിന്നു പ്രത്യേക ക്ഷണം ദീപികയ്ക്കു ലഭിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.