ജറുസലം; നിശബ്ദത പാലിക്കാനാവില്ലെന്നു ഫ്രാൻസിസ് മാർപാപ്പ
ജറുസലം; നിശബ്ദത പാലിക്കാനാവില്ലെന്നു   ഫ്രാൻസിസ് മാർപാപ്പ
Wednesday, December 6, 2017 2:28 PM IST
വത്തിക്കാൻസിറ്റി: ജറുസലമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ പദ്ധതിയെക്കുറിച്ചു നിശബ്ദത പാലിക്കാനാവില്ലെന്നു ഫ്രാൻസിസ് മാർപാപ്പ.യുഎൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ജറുസലമിൽ നിലവിലുള്ള സ്ഥിതി തുടരണമെന്ന് എല്ലാ രാജ്യങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു. യഹൂദരും ക്രൈസ്തവരും മുസ്‌ലിംകളും പുണ്യനഗരമായി കരുതുന്ന ജറൂസലമിനു പ്രത്യേക പദവിയുണ്ടെന്നും അതു തുടരണമെന്നും മാർപാപ്പ പറഞ്ഞു.

ജറുസലമിന്‍റെ കാര്യത്തിൽ സ്റ്റാറ്റസ്ക്വോ(നിലവിലുള്ള സ്ഥിതി)നിലനിർത്തണമെന്നു ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമൻ, റോമൻ കാത്തലിക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് പിയർ ബാറ്റിസ്റ്റാ പിസാബല്ല തുടങ്ങിയവർ ഉൾപ്പെടെ വിവിധ ക്രൈസ്തവ നേതാക്കൾ കത്തുമുഖേന ട്രംപിനോട് ആവശ്യപ്പെട്ടു. ജറുസലമിന്‍റെ പദവിയിൽ മാറ്റം വരുത്തുന്നത് സംഘർഷങ്ങൾക്കും ഏറെ സഹനങ്ങൾക്കും ഇടയാക്കും.ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുന്നത് അറബി ലോകത്ത് പ്രകോപനം സൃഷ്ടിക്കുമെന്ന് അറബിലീഗ് നേതാവ് അഹമ്മദ് അബ്ദുൾ ഘെയ്റ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.