ക്രിസ്മസ് മെയ്ഡ് ഇൻ ചൈന
ക്രിസ്മസ് മെയ്ഡ് ഇൻ ചൈന
Tuesday, December 12, 2017 1:40 PM IST
ബെയ്ജിംഗ്: ക്രിസ്മസ് ഔദ്യോഗിക അവധിദിവസമല്ലാത്ത ചൈനയിൽ ഒരു ക്രിസ്മസ് വില്ലേജുണ്ട്. ഷാംഗ്ഹായ്ക്കടുത്തുള്ള യിവു ഇന്‍റർനാഷണൽ ട്രേഡ് സിറ്റിയിലാണ് ഈ വില്ലേജ്. ലോകമെന്പാടും നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മുക്കാലിനും നിറപ്പകിട്ടു നല്കുന്നത്് ഇവിടത്തെ ഫാക്ടറികളാണ്.

കൃത്യമായി പറഞ്ഞാൽ ആഗോള ക്രിസ്മസ് അലങ്കാര വിപണിയിലെ മൂന്നിൽ രണ്ട് ഉത്പന്നങ്ങളും യിവുവിലാണ് നിർമിക്കുന്നത്. ഇവിടത്തെ അറുന്നൂറോളം വരുന്ന ഫാക്ടറികളും വർക്‌ഷോപ്പുകളും ചേർന്നാണ് ക്രിസ്മസ് ആഘോഷത്തിനുവേണ്ട വസ്തുക്കൾ നിർമിക്കുന്നത്. എൽഇഡി മുതൽ ക്രിസ്മസ് അപ്പൂപ്പന്‍റെ തൊപ്പിവരെ സർവതും ഇതിൽപ്പെടും.
യിവു നഗരം ചൈനയ്ക്കുണ്ടാക്കികൊടുക്കുന്ന വരുമാനവും ചെറുതല്ല. 300 കോടി ഡോളറിന്‍റെ ക്രിസ്മസ് ഉത്പന്നങ്ങളാണ് വർഷം ഇവിടെ ഉത്പാദിപ്പിച്ചു കയറ്റി അയയ്ക്കുന്നത്. അമേരിക്കയിലേക്കാണ് പ്രധാന കയറ്റുമതി. 30 ശതമാനം ഓർഡറുകളും അമേരിക്കയിലേക്കാണെന്ന് ചില ഫാക്ടറികൾ പറയുന്നു. റഷ്യ, ലാറ്റിമേരിക്കൻ രാജ്യങ്ങൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.


‌1980കളിൽ ചൈന സാന്പത്തിക പരിഷ്കരണം ആരംഭി ച്ചപ്പോൾ തന്നെ യിവു ആഗോളവിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എല്ലാത്തരത്തിലുള്ള കളിപ്പാട്ടങ്ങളും അലങ്കാരവസ്തുക്കളും ഗൃഹോപകരണങ്ങളും യിവുവിൽനിന്ന് ലോകവിണിയിലെത്തി. മെയ്ഡ് ഇൻ ചൈന എന്ന പ്രയോഗത്തിനുതന്നെ കാരണം യിവുവിലെ ഉത്പന്നങ്ങളായിരുന്നു.
സിൽക് റൂട്ടിനെ പുനർസൃഷ്ടിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗംകൂടിയാണ് യിവു.

ഇവിടെനിന്നുള്ള ചരക്കുട്രെയിനുകൾ ടെഹ്റാൻ, പ്രാഗ്, ലണ്ടൻ, മാഡ്രിഡ് നഗരങ്ങളിലെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.