പാക്കിസ്ഥാൻ മെതഡിസ്റ്റ് പള്ളിയിൽ ഭീകരാക്രമണം; ഒന്പതു മരണം
പാക്കിസ്ഥാൻ മെതഡിസ്റ്റ് പള്ളിയിൽ ഭീകരാക്രമണം; ഒന്പതു മരണം
Sunday, December 17, 2017 11:18 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനു നേർക്ക് ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റ‍യിൽ മെതഡിസ്റ്റ് പ്രൊട്ടസ്റ്റന്‍റ് സഭയുടെ പള്ളിയിൽ ഇന്നലെയുണ്ടായ ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും ഒന്പതു പേർ കൊല്ലപ്പെട്ടു. 44 പേർക്കു പരിക്കേറ്റു.

സർഗൂൺ റോഡിൽ സ്ഥിതി ചെയ്യുന്ന ബെഥേൽ മെമ്മോറിയൽ പള്ളിയിൽ സൺഡേ സ്കൂൾ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നാനൂറിലധികം വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നു. വിശ്വാസികളെ ബന്ദികളാക്കാനും ചാവേർ ആക്രമണം നടത്താനും തയാറെടുത്താണ് അക്രമികൾ എത്തിയത്. ഭീകരരെ പള്ളിയുടെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന പോലീസ് തടഞ്ഞതിനാൽ ദുരന്തത്തിന്‍റെ ആഘാതം കുറഞ്ഞു.

പരിക്കേറ്റവരിൽ ഒന്പതു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പട്ടാളമേധാവി ജനറൽ ഖമർ ബജ്‌വ അടക്കമുള്ളവർ ആക്രമണത്തെ അപലപിച്ചു.

അക്രമിസംഘത്തിന്‍റെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണു പുറത്തുവന്നത്. കുറഞ്ഞത് രണ്ട് അക്രമികൾ ഉണ്ടായിരുന്നുവെന്ന് ബലൂച് ആഭ്യന്തരമന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. പള്ളിയുടെ കവാടത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. അപരൻ പള്ളിയിൽക്കയറി സ്വയം പൊട്ടിത്തെറിച്ചു.


സംഘത്തിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നും മൂന്നാമൻ ഓടി രക്ഷപ്പെട്ടുവെന്നും ബലൂച് പോലീസ് ഐജി മൊവാസം അൻസാരി പറഞ്ഞു. എന്നാൽ, രണ്ടു പേരാണു രക്ഷപ്പെട്ടതെന്ന് ഡിഐജി റസാഖ് ചീമ പറഞ്ഞു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നത് പതിവാണ്. ഈ പള്ളി തന്നെ മുന്പ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരായ പല ആക്രമണങ്ങൾക്കും പിന്നിൽ താലിബാനായിരുന്നു. മെതഡിസ്റ്റ് സഭയുടെ പള്ളികൾക്കും സ്കൂളുകൾക്കും പാക്കിസ്ഥാനിലെ തെഹ്‌രിക് ഇ താലിബാനിലെ സജ്ജൻ ഗ്രൂപ്പിന്‍റെ ഭീഷണിസന്ദേശം ഏതാനും ദിവസം മുന്പു ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് കറാച്ചിയിലും ലാഹോറിലുമുള്ള മിഷണറി സ്കൂളുകളിലെ പരീക്ഷകൾ റദ്ദാക്കി നേരത്തേതന്നെ ക്രിസ്മസ് അവധി നല്കിയിരുന്നു.

മതഭിന്നത വളർത്താനും ക്രിസ്മസ് ആഘോഷം തടസപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ക്രിസ്ത്യൻ സഹോദരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് പട്ടാളമേധാവി ബജ്‌വ പ്രതികരിച്ചു. പാക് ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാൽ, പ്രതിപക്ഷനേതാവ് ഇമ്രാൻ ഖാൻ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.