കുഴപ്പത്തിനു പിന്നിൽ ഇറാന്‍റെ ശത്രുക്കൾ: ഖമനയ്
കുഴപ്പത്തിനു പിന്നിൽ ഇറാന്‍റെ ശത്രുക്കൾ: ഖമനയ്
Wednesday, January 3, 2018 1:06 AM IST
ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇളക്കിവിടുന്നത് ഇറാന്‍റെ ശത്രുക്കളാണെന്നു പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്. പണവും ആയുധവും രാഷ്‌ട്രീയവും ഇന്‍റലിജൻസ് സംവിധാനവും ശത്രു ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിൽ പരമോന്നത നേതാവ് വ്യക്തമാക്കി. തക്കസമയത്ത് താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയിൽ ഖമനയ് പറഞ്ഞു.

ശത്രുക്കളാരെന്നു ഖമനയ് പറഞ്ഞില്ലെങ്കിലും അമേരിക്കയും ബ്രിട്ടനും സൗദി അറേബ്യയുമാണു കുഴപ്പം കുത്തിപ്പൊക്കുന്നതെന്ന് പരമോന്നത ദേശീയസുരക്ഷാ സമിതി സെക്രട്ടറി അലി ശംഖാനി ആരോപിച്ചു. സൗദികൾക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടുന്പോഴേ അവർ വിവരം അറിയൂയെന്നും ശംഖാനി പറഞ്ഞു.

വിലക്കയറ്റത്തിനും ഉന്നതതലത്തിലെ അഴിമതിക്കും എതിരേ ആരംഭിച്ച ജനകീയപ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഇറാനിലെ മഷ്ദാദ് നഗരത്തിൽ അഞ്ചു ദിവസം മുന്പ് ആരംഭിച്ച സമരം പെട്ടെന്നു വിവിധ നഗരങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒന്പതു പേർ കൊല്ലപ്പെട്ടു. പലേടത്തും പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി.


ഇതിനിടെ സർക്കാർ അനുകൂലികളും പ്രകടനങ്ങൾ നടത്തിയതോടെ രാജ്യം സംഘർഷത്തിലാണ്. ഇതിനകം 450 പേരെ അറസ്റ്റ് ചെയ്തു. ഇറാനിലെ നിഷ്ഠുര ഭരണകൂടത്തിനെതിരേ ഒടുവിൽ ജനം നിരത്തിലിറങ്ങിയിരിക്കുകയാണെന്നു യുഎസ് പ്രസിഡന്‍റ് ട്രംപ് ട്വീറ്റ് ചെയ്തു.
മറ്റു രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകളുമായി സമയം പാഴാക്കുന്നതിനു പകരം സ്വന്തം രാജ്യത്തെ പ്രശ്നം തീർക്കാനാണു ട്രംപ് ശ്രമിക്കേണ്ടതെന്ന് ഇറാൻ വിദേശമന്ത്രാലയ വക്താവ് ബഹ്റം ഖ്വാസെമി പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.