ട്രംപിനു ഭ്രാന്തു മൂത്തു: ഉത്തരകൊറിയ
ട്രംപിനു ഭ്രാന്തു മൂത്തു: ഉത്തരകൊറിയ
Wednesday, January 17, 2018 12:45 AM IST
പ്യോംഗ്യാംഗ്: കിം ജോംഗ് ഉന്നിന്‍റെ കൈവശമുള്ളതിനേക്കാൾ മുഴുത്ത ആണവബട്ടൻ തന്‍റെ കൈയ്യിലുണ്ടെന്നു പറഞ്ഞ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു മറുപടിയുമായി ഉത്തരകൊറിയ. ഭ്രാന്ത് മൂത്തവന്‍റെ വികാരത്തള്ളിച്ച, പേപിടിച്ച പട്ടിയുടെ കുര എന്നിങ്ങനെയാണ് ട്രംപിന്‍റെ പ്രതികരണത്തെ ഉത്തരകൊറിയയിലെ ഔദ്യോഗിക പാർട്ടി പത്രം റോഡോംഗ് സിൻമുൻ വിശേഷിപ്പിച്ചത്.

ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പുതുവത്സര സന്ദേശത്തിൽ ആണവ ബട്ടൺ കൈയെത്തുംദൂരത്ത് മേശപ്പുറത്തുണ്ടെന്ന് അമേരിക്കയ്ക്കു മുന്നറിയിപ്പു നല്കിയിരുന്നു. ഇതിനു മറുപടിയായി അതിനേക്കാൾ വലുതും ശക്തികൂടിയതുമായ ആണവബട്ടൺ തന്‍റെ പക്കലുണ്ടെന്നു ട്രംപും പറഞ്ഞു.


ട്രംപും ഉത്തരകൊറിയൻ നേതൃത്വവും തമ്മിലുള്ള വാഗ്വാദം ആണവയുദ്ധഭീഷണി വർധിപ്പിച്ചിട്ടുണ്ട്. മുന്പും വളരെ മോശം പരാമർശങ്ങൾ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടുണ്ട്.
ദക്ഷിണകൊറിയയുമായി ചർച്ചയ്ക്കു താത്പര്യമുണ്ടെന്നും കിം പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ദക്ഷിണകൊറിയ ഇതു സ്വീകരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ദക്ഷിണകൊറിയയിൽ നടക്കുന്ന വിന്‍റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.