സിയാറ്റിലിലെ വിദേശ തൊഴിലാളികളിൽ 40 ശതമാനവും ഇന്ത്യക്കാർ
സിയാറ്റിലിലെ വിദേശ തൊഴിലാളികളിൽ 40 ശതമാനവും ഇന്ത്യക്കാർ
Friday, January 19, 2018 1:01 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ സാങ്കേതിക മേഖലയിൽ ഇന്ത്യൻ ജോലിക്കാരുടെ ആധിപത്യം. മൈക്രോസോഫ്റ്റ്, ആമസോൺ, ബോയിംഗ് തുടങ്ങിയ ഭീമൻ കന്പനികളുടെ ആസ്ഥാനമായ സിയാറ്റിൽ നഗരത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 ശതമാനവും ഇന്ത്യക്കാരാണെന്ന് ദ സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 13.5 ശതമാനമാണു ചൈനക്കാർ.

വിവരസാങ്കേതികവിദ്യയുടെ കേന്ദ്രമായ സാൻഫ്രാൻസിസ്കോയിലെ സിലിക്കൺ വാലിയുടെ നിലനിൽപ്പിനു കാരണം വിദേശതൊഴിലാളികളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവിടുത്തെ ജോലിക്കാരിൽ 70 ശതമാനവും വിദേശികളാണ്. അമേരിക്കയിലെ മറ്റ് ഐടി ഹബുകളിലും വിദേശതൊഴിലാളികളുടെ എണ്ണം വളരെയധികമാണ്.


അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്കു തന്നെ നല്കണമെന്ന നയവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടു പോകുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വിദേശ തൊഴിലാളികൾ ഇല്ലെങ്കിൽ സിലിക്കൺ വാലിയടക്കമുള്ള ഐടി ഹബുകളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് മറ്റൊരു പ്രമുഖ പത്രം മെർക്കുറി ന്യൂസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.