ജേക്കബ് സുമയുടെ അടുപ്പക്കാരായ ഗുപ്തമാരുടെ വീട്ടിൽ റെയ്ഡ്
ജേക്കബ് സുമയുടെ അടുപ്പക്കാരായ ഗുപ്തമാരുടെ വീട്ടിൽ റെയ്ഡ്
Thursday, February 15, 2018 12:54 AM IST
ജോഹന്നാസ്ബർഗ്: അഴിമതി ആരോപണത്തിന്‍റെ പേരിൽ നടപടി നേരിടുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമയുമായി ഏറെ അടുപ്പം പുലർത്തുന്ന ഇന്ത്യൻ വംശജരായ ഗുപ്തമാരുടെ വസതിയിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തി. ഏഴോളം പേരേ അറസ്റ്റു ചെയ്തെന്നും രണ്ടു പേർ വൈകാതെ കീഴടങ്ങുമെന്നും സ്പെഷൽ പോലീസ് വിഭാഗം അറിയിച്ചു.
ഗുപ്ത സഹോദരന്മാരിലെ ഒ രാളും അറസ്റ്റിലായവരിൽ ഉൾ പ്പെടുന്നു. ഗുപ്തകളുമായി ബ ന്ധമുള്ള കാബിനറ്റ് അംഗങ്ങളും അറസ്റ്റ് ഭീഷണിയിലാണ്.

അതുൽ, രാജേഷ്, അജയ് എന്നീ ഗുപ്ത സഹോദരങ്ങൾ 1993ലാണ് ഇന്ത്യയിൽനിന്നു ദക്ഷിണാഫ്രിക്കയിൽ കുടിയേറിയത്. കംപ്യൂട്ടിംഗ്, മൈനിംഗ്, എയർ ട്രാവൽ, ഊർജം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളാണ്.

പ്രസിഡന്‍റ് സുമയുടെ സുഹൃത്തുക്കളായ ഗുപ്ത സഹോദരങ്ങൾ കാബിനറ്റ് നിയമനങ്ങളിൽപ്പോലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ബിസിനസ് താത്പര്യങ്ങൾക്കായി രാഷ്‌ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.


വ്രെഡെ ഫാം അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പോലീസ് റെയ്ഡെന്നു സൂചനയുണ്ട്. കറുത്തവർഗക്കാരായ സാധു കർഷകരെ സഹായിക്കാനുദ്ദേശിച്ചുള്ള ഈ ഫാമിന്‍റെ പേരിൽ വൻതുക ഗുപ്തമാർ വെട്ടിച്ചെന്നാണ് ആരോപണം.

ഗുപ്തമാരുമായുള്ള ബന്ധമാണ് സുമയ്ക്കെതിരേ തിരിയാൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം. സുമയും ഗുപ്തമാരും അഴിമതി ആരോപണം നിഷേധിച്ചു.
ഗുപ്ത സഹോദരന്മാരുടെ കന്പനിയുമായി ബിസിനസ് ബന്ധമുള്ള ബറോഡ ബാങ്ക് ദക്ഷിണാഫ്രിക്കയിലെ അവരുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ നിക്ഷേപം സ്വീകരിക്കില്ലെന്നു 21വർഷമായി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചുവന്ന ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. നിബന്ധനകൾ പാലിക്കാത്തതിന് ബറോഡ ബാങ്കിന് ദക്ഷിണാഫ്രിക്കൻ റിസർവ് ബാങ്ക് അടുത്തകാലത്തു വൻതുക പിഴ ചുമത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.