ഫ്ളോറിഡ കൂട്ടക്കൊല നടന്നപ്പോൾ സായുധ ഗാർഡ് കൈയുംകെട്ടി നിന്നു
ഫ്ളോറിഡ കൂട്ടക്കൊല നടന്നപ്പോൾ  സായുധ ഗാർഡ് കൈയുംകെട്ടി നിന്നു
Saturday, February 24, 2018 12:54 AM IST
മയാമി: ഫ്ളോറിഡയിലെ പാർക്ക് ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ളസ് സ്കൂളിൽ മുൻ വിദ്യാർഥി പതിനേഴു പേരെ വെടിവച്ചു കൊല്ലുന്പോൾ സ്കൂൾ സംരക്ഷണത്തിനു നിയോഗിച്ച സായുധ ഗാർഡ് വെറുതെ നിൽക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തൽ.

ഗാർഡ് ഡ്യൂട്ടിയുണ്ടായിരുന്ന സ്കോട് പീറ്റേഴ്സൺ രാജിവച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു പീറ്റേഴ്സന്‍റെ കൃത്യവിലോപം ശ്രദ്ധയിൽപ്പെട്ടതെന്ന് ബ്രോവാർഡ് കൗണ്ടി ഷെരീഫ് സ്കോട് ഇസ്രയേൽ പറഞ്ഞു.

ഈ മാസം പതിന്നാലിനാണു നിക്കോളാസ് ക്രൂസ് എന്ന മുൻ വിദ്യാർഥി സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് സ്കൂളിൽ വെടിവയ്പു നടത്തിയത്. ആക്രമണത്തിനുശേഷം മറ്റു വിദ്യാർഥികളുടെ കൂടെ പുറത്തേക്ക് ഓടിയ ഇയാളെ കുറെ ദൂരെയുള്ള സ്ഥലത്തുനിന്നാണ് മറ്റൊരു ഓഫീസർ പിടികൂടിയത്.

ഇതിനിടയിൽ അക്രമി ഒരു സൂപ്പർ മാർക്കറ്റിലും രണ്ടു ഫാസ്റ്റ് ഫുഡ് കടകളിലും കയറിയിറങ്ങിയിരുന്നു. സ്കൂളിലെ വെടിവയ്പ് ആറു മിനിറ്റ് ദീർഘിച്ചു. വെടിവയ്പ് ആരംഭിച്ച് ഒന്നര മിനിറ്റിനകം പീറ്റേഴ്സൻ സ്കൂൾ കെട്ടിടത്തിലെത്തി. എന്നാൽ അകത്തുകയറാൻ കൂട്ടാക്കാതെ പുറത്തു വെറുതെ നിൽക്കുകയായിരുന്നു. അക്രമിയെ വെടിവച്ചുവീഴ്ത്തുകയായിരുന്നു പീറ്റേഴ്സൻ ചെയ്യേണ്ടിയിരുന്നതെന്നു സ്കോട് ഇസ്രയേൽ പറഞ്ഞു.


കൃത്യവിലോപം നടത്തിയതിനു പീറ്റേഴ്സൺ സമാധാനം ബോധിപ്പിച്ചിട്ടില്ല. അയാളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചെങ്കിലും അതിനു മുന്പു രാജി സമർപ്പിച്ചെന്ന് ഇസ്രയേൽ പറഞ്ഞു.
ഇതിനിടെ നിക്കോളാസ് ക്രൂസ് തോക്കുകളും കത്തികളും സംഭരിക്കുന്നതായി ചിലർ അധികൃതർക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്നു തെളിഞ്ഞു.സ്കൂൾ വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ തോക്കുനിയന്ത്രണത്തിനുള്ള മുറവിളി ശക്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.