ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജോയിസിന്‍റെ കസേര തെറിച്ചു
ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജോയിസിന്‍റെ കസേര തെറിച്ചു
Saturday, February 24, 2018 12:54 AM IST
സിഡ്നി: മുൻ സ്റ്റാഫംഗവുമായുള്ള അവിഹിതബന്ധം പുറത്തായതിനെത്തുടർന്നു ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ബാർണബി ജോയിസ് രാജി പ്രഖ്യാപിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷിയായ നാഷണൽ പാർട്ടിയുടെ നേതൃപദവിയും ഡെപ്യൂട്ടി പ്രധാനമന്ത്രിപദവും ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാർലമെന്‍റ് അംഗത്വം തുടരും.

പ്രധാനമന്ത്രി മാൽക്കം ടേൺബുൾ നേതൃത്വം നൽകുന്ന വലതുമുന്നണിയിലെ ജൂണിയർ ഘടകകക്ഷിയാണ് നാഷണൽ പാർട്ടി. ഭരണമുന്നണിക്ക് പാർലമെന്‍റിൽ ഒരു സീറ്റിന്‍റെ ഭൂരിപക്ഷമേയുള്ളു. ബാർണബിജോയിസ് എംപി സ്ഥാനം രാജിവച്ചാൽ മന്ത്രിസഭ നിലംപൊത്തും.

മുൻ മാധ്യമ ഉപദേഷ്ടാവ് വിക്കി കാംപിയനുമായുള്ള അവിഹിത ബന്ധമാണ് ജോയിസിനു വിനയായത്. 24 വർഷത്തെ വിവാഹജീവിതം ഉപേക്ഷിച്ചാണ് വിക്കി കാംപിയനുമായി ജോയിസ് അടുത്തത്. വിക്കിക്കുവേണ്ടി മറ്റൊരു മന്ത്രിയുടെ ഓഫീസിൽ ഉയർന്ന ജോലി ഏർപ്പാടുചെയ്ത ജോയിസ് കുറേനാളായി അവരുമൊത്തു വാടകവീട്ടിൽ കഴിയുകയായിരുന്നു.


അവധിയെടുത്തു വീട്ടിൽപോയിരിക്കാൻ ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ മാൽക്കം ടേൺബുൾ ജോയിസിനോട് ആവശ്യപ്പെടുന്നതുവരെ കാര്യങ്ങളെത്തി. രാജിക്കു വിസമ്മതിച്ച ജോയിസ് പ്രധാനമന്ത്രിയെ കഴിവുകെട്ടവനെന്നു ആക്ഷേപിച്ചു. അമേരിക്കൻ പര്യടനം നടത്തുന്ന ടേൺബുൾ ആക്ടിംഗ് പ്രധാനമന്ത്രിപദം ജോയിസിനു നൽകിയില്ല. സമ്മർദം ശക്തമായതിനെത്തുടർന്ന് ഇന്നലെ ജോയിസ് രാജി പ്രഖ്യാപിക്കുകയായിരുന്നു.രാജിക്കുമുന്പ് ജോയിസ് പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടില്ലെന്നും ആക്ടിംഗ് പ്രധാനമന്ത്രി മത്തിയാസ് കോർമനെ മാത്രമേ വിവരം അറിയിച്ചുള്ളുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.