എച്ച്1 ബി വീസയ്ക്കു കൂടുതൽ നിയന്ത്രണം
എച്ച്1 ബി വീസയ്ക്കു കൂടുതൽ നിയന്ത്രണം
Saturday, February 24, 2018 12:54 AM IST
വാഷിംഗ്ടൺ ഡിസി: എച്ച്1 ബി വീസ ലഭിക്കുന്നതു ദുഷ്കരമാക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ മാർഗരേഖ ഇറക്കി. ഇന്ത്യൻ ഐടി കന്പനികൾക്ക് ചെറിയ ക്ഷീണം വരുത്തുന്നതാണ് ഉത്തരവ്. വീസയ്ക്കുള്ള അപേക്ഷയിൽ കൂടുതൽ രേഖകളും തെളിവുകളും വേണം എന്നതാണ് മാറ്റത്തിന്‍റെ ആദ്യഫലം.

ഏതു കന്പനിയുടെ ആവശ്യത്തിനാണോ ഇന്ത്യൻ കന്പനിയിലെ ജീവനക്കാരൻ അമേരിക്കയിൽ വരുന്നത്, ആ കന്പനിയിൽ പണി ഉള്ള കാലത്തേക്കു മാത്രമേ വീസ അനുവദിക്കൂ. വീസ കിട്ടുന്നയാൾ കന്പനിയിൽ സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണ് ചെയ്യുന്നതെന്നും വീസ കാലയളവിൽ ആ കന്പനിയുമായി തൊഴിലാളി - തൊഴിലുടമാ ബന്ധം ഉണ്ടായിരിക്കണമെന്നും തെളിയിക്കണം. മൂന്നു വർഷം വരെ ഈ വീസ അനുവദിക്കുമെങ്കിലും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്‍റേതാകും അന്തിമ തീരുമാനം.


വീസാ കാലാവധി നീട്ടൽ ബുദ്ധിമുട്ടാക്കുന്ന വ്യവസ്ഥയും പുതിയ മാർഗരേഖയിലുണ്ട്. കാലാവധിക്കിടെ എപ്പോഴെങ്കിലും പണിയില്ലാതെ വന്നയാൾക്ക് വീസ നീട്ടി നല്കാൻ പല കടന്പകൾ വച്ചു.

എച്ച്1 ബി വീസകൾ ദുഷ്കരമാക്കുന്നത് അമേരിക്കൻ കന്പനികൾക്കും സന്പദ്ഘടനയ്ക്കും ക്ഷീണം വരുത്തുമെന്ന് നാസ്കോം(നാഷണൽ അസോസിയേഷൻ ഫോർ സോഫ്ട്‌വെയർ ആൻഡ് സർവീസസ് കന്പനീസ്) പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യൻ കന്പനികൾക്ക് ഇതുവഴി കാര്യമായ ക്ഷീണം വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കന്പനിയുടെ പുറംജോലിക്കരാറിൽ എത്തുന്ന ഇന്ത്യൻ ജീവനക്കാരനു മാറിമാറി തൊഴിലെടുക്കാനുള്ള അവസരം നിഷേധിക്കുന്നതാണ് പുതിയ മാർഗരേഖ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.