നൊബേൽ ജേതാവ് കാറപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു
നൊബേൽ ജേതാവ് കാറപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു
Friday, March 16, 2018 1:18 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ തിങ്കളാഴ്ച കാണാതായ നൊബേൽ ജേതാവായ രസതന്ത്ര ശാസ്ത്രജ്ഞൻ ഇയി ഇച്ചി നെഗിഷി(82)യെ കാറപകടത്തിൽപ്പെട്ടനിലയിൽ കണ്ടെത്തി. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യ സുമിരെ നെഗിഷി(80) മരിച്ചു. ജാപ്പനീസ് വംശജരായ നെഗിഷി ഇന്ത്യാന സംസ്ഥാനത്തെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചുവരികയാണ്.

ചൊവ്വാഴ്ച ഇല്ലിനോയി സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽവച്ചാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന ദന്പതികളുടെ കാർ ഓവുചാലിൽ ഇടിച്ചുവെന്നാണ് കരുതുന്നത്. അപകടസമയത്ത് ഭാര്യയാണ് കാർ ഓടിച്ചിരുന്നത്.


സ്ഥലത്തെത്തിയ പോലീസ്, നെഗിഷിയെ സഹായം അഭ്യർഥിച്ചു നടക്കുന്ന നിലയിലും ഭാര്യയെ കാറിനു സമീപം മരിച്ചനിലയിലും കണ്ടെത്തി. നെഗിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2010ൽ നെഗിഷി അടക്കം മൂന്നു പേർ രസതന്ത്രത്തിനുള്ള നൊബേൽ പങ്കിടുകയായിരുന്നു. 1960ൽ സ്കോളർഷിപ്പോടെ അമേരിക്കയിൽ പഠനത്തിനെത്തിയ നെഗിഷി 1979 മുതൽ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ അധ്യാപകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.