പാക്കിസ്ഥാനിൽ തിരിച്ചെത്തും: നവാസ് ഷരീഫ്
പാക്കിസ്ഥാനിൽ തിരിച്ചെത്തും: നവാസ് ഷരീഫ്
Saturday, July 7, 2018 1:24 AM IST
ലണ്ടൻ: ഭാര്യ കുൽസുമിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടൻ പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്ന് ഇന്നലെ പാക് എൻഎബി കോടതി പത്തുവർഷം തടവിനുശിക്ഷിച്ച മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വ്യക്തമാക്കി. വിധി അറിഞ്ഞശേഷം ലണ്ടനിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുത്രി മറിയം നവാസും പത്രസമ്മേളനത്തിനെത്തി. മറിയത്തിന് കോടതി ഏഴുവർഷം തടവു ശിക്ഷ വിധിച്ചു. ചില ജനറൽമാരും ജഡ്ജിമാരും ചേർന്നു പാക് ജനതയെ അടിമകളാക്കിയിരിക്കുകയാണെന്നും ഇവരുടെ പിടിയിൽനിന്നു ജനങ്ങളെ രക്ഷിക്കുക എന്ന കടമ നിറവേറ്റുമെന്നും ഷരീഫ് പറഞ്ഞു.

രാജ്യത്തെ സ്നേഹിക്കുന്നതിനു പ്രതിഫലം കൈയാമവും ജയിലുമാണെങ്കിൽ അതു നേരിടാൻ തയാറായാണു പാക്കിസ്ഥാനിലേക്കു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മടങ്ങുന്നതിനുള്ള കൃത്യ തിയതി ഷരീഫ് പറഞ്ഞില്ല. ഭാര്യ കുൽസും തൊണ്ടയിൽ കാൻസറിനു ചികിത്സയിലാണ്. അവരുടെ നില ഭേദപ്പെട്ടാലുടൻ പാക്കിസ്ഥാനിലേക്കു തിരിക്കുമെന്ന് അറുപത്തെട്ടുകാരനായ ഷരീഫ് പറഞ്ഞു.


സത്യം ഉറക്കെപ്പറഞ്ഞതിനാണു തന്‍റെ പിതാവ് ശിക്ഷിക്കപ്പെട്ടതെന്നു മറിയം പറഞ്ഞു. ഭരണഘടനയെയും നിയമത്തെയും കുറിച്ചു മിണ്ടാൻ പാടില്ലാത്ത അവസ്ഥയാണു പാക്കിസ്ഥാനിൽ നിലവിലുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ കറുത്തദിനമാണിതെന്നു നവാസിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് ലാഹോറിൽ പ്രതികരിച്ചു. ജൂലൈ 25ലെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങൾ യഥാർഥ വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.