അവർ ഓരോരുത്തരായി പുറത്തേക്ക്
അവർ ഓരോരുത്തരായി പുറത്തേക്ക്
Monday, July 9, 2018 12:39 AM IST
ബാങ്കോക്ക്: പ്രതീക്ഷിച്ചതിലും വേഗത്തിൽ അവർ പുറത്തെത്തി. ഇനിയും കാത്തിരുന്നാൽ മഴ എല്ലാ പദ്ധതികളും തകിടംമറിക്കുമെന്ന തിരിച്ചറിവിൽ രക്ഷാപ്രവർത്തകർ ഉണർന്നു പരിശ്രമിച്ചു. ലോകത്തിന്‍റെ പ്രാർഥനയും ഒപ്പം ചേർന്നപ്പോൾ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികൾ സുരക്ഷിതമായി പുറത്തെത്താൻ തുടങ്ങി.

ഫുട്ബോൾ സംഘത്തിലെ നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ ഇന്നലത്തെ രക്ഷാപ്രവർത്തനം നിർത്തി. പുറത്തുവന്നവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇനി എട്ടു കുട്ടികളും കോച്ചുമാണ് ഗുഹയ്ക്കുള്ളിലുള്ളത്.

ലോകം പ്രാർഥിച്ച രണ്ടാഴ്ച

കഴിഞ്ഞ 16 ദിവസമായി ലോകത്തിന്‍റെ മുഴുവൻ കണ്ണും വടക്കൻ തായ്‌ലൻഡിലെ ചിയാംഗ് റായ് പ്രവിശ്യയിലെ ഡോയ് നാംഗ് മലനിരകൾക്കടിയിലുള്ള തം ലുവാംഗ് ഗുഹാസമുച്ചയത്തിന്‍റെ പ്രവേശനകവാടത്തിലായിരുന്നു. വൈൽഡ് ബോർ എന്ന ഫുട്ബോൾ ടീമിലെ 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഇരുപത്തഞ്ചുകാരനായ കോച്ചും ഈ ഗുഹയിൽ കുടുങ്ങിയത് ജൂൺ 23നാണ്.

കുട്ടികളെ പുറത്തെത്തിച്ചത് ഇങ്ങനെ

ഗുഹയിലെ വെള്ളം വറ്റിച്ചുതീർത്ത് കുട്ടികളെ നടത്തി പുറത്തെത്തിക്കാമെന്നായിരുന്നു കരുതിയിരുന്നത്. ഇതിന് ഏറെ കാലമെടുക്കും. മഴക്കാലം തുടങ്ങിയാൽ ഗുഹയിൽ വീണ്ടും വെള്ളം പൊങ്ങി കുട്ടികൾ അപകടത്തിലാകും. ഗുഹയിൽ ഓക്സിജൻ കുറയുന്നതും കണക്കിലെടുത്തു. ഇനിയും കാത്തിരിക്കേണ്ടെന്നു തായ് അധികൃതർ തീരുമാനിച്ചു. രക്ഷിതാക്കളുടെ സമ്മതം വാങ്ങി കുട്ടികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്നലെ ആരംഭിച്ചു.

രാവിലെ ഡോക്ടർ കുട്ടികളുടെ ആരോഗ്യ- മാനസിക നില പരിശോധിച്ച് ഉറപ്പുവരുത്തി. 13 അന്താരാഷ്‌ട്ര മുങ്ങൽ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ചു മുങ്ങൽ വിദഗ്ധരും ഗുഹയ്ക്കുള്ളിലേക്കു തിരിച്ചു.

മുങ്ങാംകുഴിയിടൽ, നടത്തം, കയറ്റം തുടങ്ങിയവയെല്ലാം ഉൾപ്പെട്ടതായിരുന്നു രക്ഷാപ്രവർത്തനം. ഒരു കുട്ടിക്ക് രണ്ടു മുങ്ങൽ വിദഗ്ധർവച്ചുണ്ടായിരുന്നു. രണ്ടു പേർക്കും മധ്യത്തിൽ ഓക്സിജൻ മാസ്ക് ധരിച്ച കുട്ടി. മുന്നിലുള്ള മുങ്ങൽ വിദഗ്ധൻ തനിക്കുവേണ്ട ഓക്സിജൻ ടാങ്ക് പുറത്തും, കുട്ടിക്കുവേണ്ടത് കൈയിലും പിടിച്ചു. കയറുകൊണ്ട് കുട്ടിയെയും തന്നെയും ബന്ധിച്ചു. കാര്യങ്ങൾ നിരീക്ഷിച്ച് രണ്ടാമത്തെ മുങ്ങൽവിദഗ്ധൻ പിന്നിൽ. ഗുഹയിലുടനീളം സ്ഥാപിച്ചിരുന്ന കയറിൽ പിടിച്ച് മൂവരും മുന്നോട്ട്.

വഴിയുടെ മധ്യഭാഗത്തായുള്ള ടി-ജംഗ്ഷൻ എന്നയിടത്താണ് ഏറെ ബുദ്ധിമുട്ട് നേരിട്ടത്. മുങ്ങൽ വിദഗ്ധർക്കുപോലും കടക്കാൻ ബുദ്ധിമുട്ടുള്ളവിധം ഇടുങ്ങിയ സ്ഥലം. ഇവിടവും കഴിഞ്ഞ് മൂന്നാം ചേന്പർ എന്ന സ്ഥലത്ത് എത്തിയതോടെ ദൗത്യം ഏതാണ്ടു വിജയകരം. തുടർന്നുള്ള ദൂരം നടന്നു പുറത്തിറങ്ങാം. ഇന്ത്യൻ സമയം വൈകുന്നേരം ആറോടെ കുട്ടികൾ ഓരോന്നായി പുറത്തിറങ്ങിത്തുടങ്ങി.

അപകടം നിറഞ്ഞ ഗുഹ

എട്ടു കിലോമീറ്റർ ദൈർഘ്യമുണ്ട് ഈ ഗുഹയ്ക്ക്. ജൂൺ 23നു സംഘം കയറിയതിനു പിന്നാലെ പെയ്ത കനത്ത മഴയിൽ ഗുഹാകവാടം മുങ്ങി. സുരക്ഷതേടി സംഘം കൂടുതൽ ഉള്ളിലേക്കു പോയി.

പത്തുദിവസത്തിനുശേഷം കുട്ടികളെ കണ്ടെത്തുന്പോൾ നാലു കിലോമീറ്റർ ഉള്ളിലായിരുന്നു ഇവർ. പട്ടായബീച്ച് എന്നു വിളിക്കപ്പെടുന്ന ഒരു ഉയർന്ന പാറക്കെട്ടിലാണ് സംഘം അഭയം തേടിയത്. ഗുഹയിലെ വെള്ളപ്പൊക്കമാണ് രക്ഷാപ്രവർത്തകർ നേരിട്ട ഏറ്റവും വലിയ തടസം. ചില ഇടുങ്ങിയ ഭാഗങ്ങ ളിൽ ഓക്സിജൻ ടാങ്കുമായി കട ന്നു പോകാനും മുങ്ങൽ വിദഗ്ധർ ബുദ്ധിമുട്ട് നേരിട്ടു.


ലോകമെന്പാടുംനിന്ന് സഹായം

കുട്ടികൾ അകപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും തം ലുവാംഗ് ഗുഹാകവാടത്തിനു മുന്നിലേക്കു സാഹായവാഗ്ദാനം ഒഴുകി. ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള പരിചയസന്പന്നരായ മുങ്ങൽ വിദഗ്ദർ എത്തി.

ജൂലൈ ഒന്നിന് കുട്ടികളെ ആദ്യം കണ്ടെത്തിയത് രണ്ടു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരായിരുന്നു.
തുരങ്കം കുഴിച്ച് കുട്ടികളെ രക്ഷപ്പെടുത്താനും പദ്ധതിയിൽ സഹായിക്കാനും പല രാജ്യങ്ങളിൽനിന്നുമുള്ള ഡ്രില്ലിംഗ് വിദഗ്ധരെത്തി. ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ ഇൻഡസ്ട്രിയൽ പന്പുകൾ നല്കിയും പലരും സഹായിച്ചു.

രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിക്കും

ഗുഹയിലെ ഓക്‌സിജന്‍റെ അളവു കുറഞ്ഞതുകൊണ്ടാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതെന്ന് രക്ഷാപ്രവർ ത്തനത്തിനു നേതൃത്വം നല്കുന്ന ചിയാംഗ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോംഗ്‌സാകെ അറിയിച്ചു.

10 മണിക്കൂര്‍ നേരത്തേക്കാണു നിര്‍ത്തിവച്ചിരിക്കുന്നത്. ഇന്നു രാവിലെ പുനരാരംഭിക്കും. ഇതുവരെയുള്ള ദൗത്യം സുഗമമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാഴായില്ല, ആ ജീവത്യാഗം

ഗുഹയുടെ പുറത്തു തന്പടിച്ച ബന്ധുക്കളെയും മാധ്യമപ്രവർത്തരെയും നിരാശരാക്കുന്ന ഒരു വാർത്ത വെള്ളിയാഴ്ച ഉണ്ടായി. മുങ്ങൽ വിദഗ്ധൻ സമാൻ ഗുണാൻ പ്രാണവായു കിട്ടാതെ മരിച്ചു.


കുട്ടികൾ ഇരിക്കുന്നിടത്തേക്ക് ഓക്സിജൻ ടാങ്കുകൾ വിതരണം ചെയ്തശേഷം മടങ്ങവേയാണ് ഗുണാൻ ബോധരഹിതനായത്. പിന്നീട് ജീവിതത്തിലേക്കു മടങ്ങിവന്നില്ല.
തായ് നേവിയിൽനിന്നു വിരമിച്ച ഗുണാൻ, കുട്ടികൾ അപകടത്തിലായ വിവരം അറിഞ്ഞ് സ്വയം രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു.

പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധനുപോലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം എത്ര ദുഷ്കരമാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഗുണാനിന്‍റെ മരണം. ഗുഹയിൽ ഓക്സിജന്‍റെ അളവ് വല്ലാതെ കുറയുന്നതായും അധികൃതർ തിരിച്ചറിഞ്ഞു. പക്ഷേ, ഗുണാമിന്‍റെ ജീവത്യാഗം പാഴാകരുതെന്നും ദൗത്യം തുടരണമെന്നുമായിരുന്നു തായ് നേവിയുടെ തീരുമാനം.



ജൂണ്‍ 23: ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങിയ 12 അംഗ വൈല്‍ഡ് ബോര്‍ ടീമും കോച്ചും തം ലുവാംഗ് ഗുഹയില്‍ കയറി. രാത്രിയായിട്ടും മകനെ കാണാതിരുന്ന വിവരം ഒരമ്മ അധികൃതരെ അറിയിച്ചു. തെരച്ചില്‍ നടത്തിയവര്‍ ഗുഹാകവാടത്തില്‍ കുട്ടികളുടെ സൈക്കിളുകളും ഷൂസുകളും കണ്ടെത്തി.

ജൂണ്‍ 24: കനത്ത മഴയില്‍ കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയതായി തായ് അധികൃതര്‍ അനുമാനിക്കുന്നു.

ജൂണ്‍ 25: തായ് നാവികസേനയിലെ മുങ്ങൽ വിദഗ്ധര്‍ ഗുഹയ്ക്കുള്ളില്‍ തെരച്ചില്‍ ആരംഭിക്കുന്നു.

ജൂണ്‍ 27: യുഎസ് സേനയുടെ പസഫിക് കമാന്‍ഡിലെ 30 സൈനിക വിദഗ്ധരും ബ്രിട്ടീഷ് സേനയിലെ മുങ്ങല്‍ വിദഗ്ധരും തെരച്ചിലില്‍ പങ്കുചേരുന്നു.

ജൂലൈ 2: വൈകുന്നേരം ശുഭവാര്‍ത്ത. പ്രവേശന കവാടത്തില്‍നിന്ന് നാലു കിലോമീറ്റര്‍ ഉള്ളില്‍ കുട്ടികളെയും കോച്ചിനെയും കണ്ടെത്തുന്നു. പട്ടായ ബീച്ച് എന്നു വിളിക്കപ്പെടുന്ന പാറക്കെട്ടിൽ കുട്ടികളും കോച്ചും സുരക്ഷിതരാണെന്നു സംഘം പുറത്തെത്തി അറിയിക്കുന്നു.

ജൂലൈ 3: ഭക്ഷണമടക്കമുള്ളവ കുട്ടികള്‍ക്ക് എത്തിച്ചു. വൈദ്യസംഘവും എത്തി.

ജൂലൈ 4: രക്ഷപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുങ്ങാംകുഴിയിടാനും നീന്താനും പരിശീലനം ആരംഭിക്കുന്നു.

ജൂലൈ 6: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുന്‍ തായ് നാവികസേനാംഗം സമാൻ ഗുണാന്‍ പ്രാണവായു കിട്ടാതെ മരിക്കുന്നു.

ജൂലൈ 7: കുട്ടികളുടെയും കോച്ചിന്‍റെയും സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്നു.
ജൂലൈ 8: കുട്ടികളെ പുറത്തെത്തിക്കാൻ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.