കൊതുകിനെ തുരത്താൻ പുതുവഴി
കൊതുകിനെ തുരത്താൻ പുതുവഴി
Thursday, July 12, 2018 1:42 AM IST
സിഡ്നി: ഡെങ്കിപ്പനി അടക്കം പല മാരകരോഗങ്ങളും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനം കൊതുകുകളെ നശിപ്പിക്കാൻ ഫലപ്രദമായ ഒരു വഴി. ഈ കൊതുകുകളെ വന്ധ്യംകരിക്കുക.
ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര സമിതിയായ സിഎസ്ഐആർഒയുടെ ആഭിമുഖ്യത്തിലുള്ള ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

ലബോറട്ടറിയിൽ ഇവയുടെ പുരുഷ കൊതുകുകളെ വളർത്തിയെടുത്ത് അവയിലേക്ക് വോൽബാചിയ എന്ന ബാക്‌ടീരിയ കടത്തിവിടുന്നു. ഇതു കൊതുകുകളെ ഷണ്ഡരാക്കും. ഈ കൊതുകുകളെ ഈഡിസ് ഈജിപ്തി ധാരാളമുള്ള ഒരു പട്ടണപ്രദേശത്തു വിട്ടു. അവ പെൺകൊതുകുകളുമായി ഇണചേരും. പക്ഷേ പെൺകൊതുകുകൾ ഇടുന്ന മുട്ട വിരിയുകയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം കുറയും.


ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയാണു ക്വീൻസ്‌ലാൻഡിലെ ഇന്നിസ്ഫെയ്‌ൽ പട്ടണത്തിൽ ഈ പരീക്ഷണം നടത്തിയത്.

വന്ധ്യംകരണം മുന്പും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ വേണ്ടത്ര ഫലപ്രദമാകാൻ തക്ക എണ്ണം വന്ധ്യംകരിക്കപ്പെട്ട ആൺകൊതുകുകളെ ഉണ്ടാക്കാൻ മുന്പ് കഴിഞ്ഞിരുന്നില്ല. ഈ പരീക്ഷണത്തിൽ അനേകലക്ഷം കൊതുകുകളിൽ ഒരേ സമയം ബാക്‌ടീരിയ കടത്തി. കൊതുകുകളിൽനിന്നു പെൺകൊതുകുകളെ കണ്ടെത്തി അവയെ കൊല്ലുകയും പുരുഷ കൊതുകുകളെ മാത്രം ബാക്‌ടീരിയ പ്രവേശിപ്പിച്ചു വളർത്തുകയും ചെയ്യണം. ഇതിനുള്ള സാങ്കേതിക വിദ്യ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.