ഫുട്ബോൾ തട്ടി, അനുഭവങ്ങൾ പങ്കുവച്ച് തായ് കുട്ടികൾ
ഫുട്ബോൾ തട്ടി, അനുഭവങ്ങൾ പങ്കുവച്ച് തായ് കുട്ടികൾ
Wednesday, July 18, 2018 11:15 PM IST
ബാങ്കോക്ക്: തം ലുവാംഗ് ഗുഹയിൽനിന്നു പുറത്തെത്തിച്ച വൈൽഡ് ബോർ കുട്ടിഫുട്ബോൾ ടീം ആശുപത്രിവിട്ടു. ചിയാംഗ് റായിയിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ 12 കുട്ടികളും കോച്ചും തങ്ങളുടെ രക്ഷകർക്കു നന്ദി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുങ്ങൽ വിദഗ്ധൻ സമാൻ ഗുണാന്‍റെ ഓർമ, സന്തോഷത്തിനിടയിലും കുട്ടികളിൽ നൊന്പരമുണർത്തി.

പത്രസമ്മേളനവേദിയിൽ തയാറാക്കിയ ചെറിയ ഫുട്ബോൾ കോർട്ടിൽ പന്തു തട്ടി കുട്ടികൾ തങ്ങളുടെ കളിമികവു പ്രകടിപ്പിച്ചു. തങ്ങളെ രക്ഷിച്ച മുങ്ങൽവിദഗ്ധർ അംഗമായ തായ് നാവികസേനയിലെ സീൽ കമാൻഡോ സംഘത്തിൽ ചേരാനുള്ള താത്പര്യം പലരും പ്രകടിപ്പിച്ചു.
ഗുഹയിൽനിന്നു പുറത്തിറങ്ങിയശേഷം കുട്ടിഫുട്ബോൾ ടീം ആദ്യമായി പൊതുവേദിയിലെത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ ലോകമെന്പാടുംനിന്ന് റിപ്പോർട്ടർമാർ എത്തിയിരുന്നു. കുട്ടികളുടെ സഹപാഠികളും സ്വീകരിക്കാനെത്തി. നാല് ആഴ്ചയ്ക്കുശേഷം സഹപാഠികളെ കണ്ട പലരും ഓടിച്ചെന്ന് ആലിംഗനം ചെയ്തു.

കുട്ടികളെല്ലാവരും ശാരീരികമായും മാനസികമായും ഫിറ്റ് ആണെന്ന് ഡോക്ടർമാർ പറഞ്ഞു. ഗുഹയിലെ ദുരിതകാലത്തു നഷ്ടപ്പെട്ട ശരീരഭാരം എല്ലാവരും വീണ്ടെടുത്തു തുടങ്ങി. ചെറിയ അണുബാധ നേരിട്ടവരും സുഖം പ്രാപിച്ചു.

അച്ഛനും അമ്മയും ക്ഷമിക്കണം

ജൂൺ 23നു ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രണ്ടര ആഴ്ചയ്ക്കുശേഷം മൂന്നു ദിസങ്ങളായാണ് പുറത്തെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോടു പറയാതെയാണ് ഗുഹയിൽ കയറിയതെന്ന് കുട്ടികളെല്ലാവരും പറഞ്ഞു. ഇതിനു മാതാപിതാക്കളോടു ക്ഷമ ചോദിക്കുന്നു. ഇനി ആ ഗുഹയിൽ കയറില്ലെന്ന് ഒരു കുട്ടി പറഞ്ഞു. എന്നാൽ, ഗൈഡ് ഉണ്ടെങ്കിൽ കയറുമെന്ന് കോച്ച് അക്കെ പറഞ്ഞു.

മനസിൽ ഫ്രൈഡ്റൈസ്

ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങവേ ഗുഹയിൽ കയറാനുള്ള തീരുമാനം എല്ലാവരും ഒരുമിച്ചാണെടുത്തതെന്ന് അക്കെ പറഞ്ഞു.

കനത്ത മഴയിൽ ഗുഹയിൽ വെള്ളം കയറുന്നതു കണ്ട് പുറത്തിറങ്ങാൻ ശ്രമിച്ചു. പുറത്തിറങ്ങാൻ മറ്റു വഴികളുണ്ടാകുമെന്ന ു കരുതി ഉള്ളിലേക്കു പോയി.


ഗുഹയിൽ കുടുങ്ങിയെന്ന് ഉറപ്പായശേഷം സുരക്ഷിതസ്ഥാനം കണ്ടെത്താനായി ശ്രമം. ഭക്ഷണമൊന്നുമില്ലായിരുന്നു. ഗുഹയുടെ മുകളിൽനിന്ന് ഇറ്റുവീണ വെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയത്. ഭക്ഷണമില്ലാതിരുന്നപ്പോഴും താൻ ചിന്തിച്ചിരുന്നത് ഫ്രൈഡ്റൈസിനെക്കുറിച്ചാണെന്ന് ഒരു കുട്ടി പറഞ്ഞു.

ജീവിതത്തിന്‍റെ വില പഠിച്ചു

രണ്ടര ആഴ്ച ഗുഹയിൽ കുടുങ്ങിയ അനുഭവം ജീവിതത്തിന്‍റെ വില ബോധ്യപ്പെടുത്തിത്തന്നെന്ന്് ടൈറ്റൻ എന്ന കുട്ടി പറഞ്ഞു. ശ്രദ്ധയോടെയേ ഇനി ജീവിക്കൂവെന്ന് ആദുൽ പറഞ്ഞു. നല്ല വ്യക്തിയും പൗരനുമാകുമെന്ന് മറ്റു ചിലർ പറഞ്ഞു.

ആരാകണം?

‌ഫുട്ബോളർ ആകുകയെന്നതാണ് സ്വപ്നമെന്ന് ഒരു കുട്ടി പറഞ്ഞു. നേവി സീൽ ആകണമെന്നാണ് ആഗ്രഹമെന്ന് ബ്യൂ എന്ന കുട്ടി പറഞ്ഞപ്പോൾ സദസ് കയ്യടിച്ചു. മറ്റു നാലു കുട്ടികളും ഈ ആഗ്രഹം പ്രകടിപ്പിച്ചു. മരിച്ച സമാൻ ഗുണാനുവേണ്ടി കുട്ടികൾ സന്യാസികളാകുമെന്നു തീരുമാനിച്ചതായി കോച്ച് അക്കെ സ്ഥിരീകരിച്ചു.

എല്ലാവരും നീന്തും

കുട്ടികളിൽ ചിലർക്കു നീന്തൽ അറിയില്ലെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് അക്കെ വ്യക്തമാക്കി. എല്ലാ കുട്ടികൾക്കും നീന്തൽ അറിയാം. ഫുട്ബോൾ പരിശീലനത്തിനുശേഷം നീന്താറുണ്ട്.

എല്ലാ കുട്ടികൾക്കും നീന്തൽ അറിയാത്തതിനാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫ്രാൻസിന്‍റെ ആരാധകർ

ആശുപത്രിയിൽ എല്ലാവരും വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ കണ്ടു. എല്ലാവരും ഫ്രാൻസിന്‍റെ ആരാധകരാണെന്ന് അക്കെ പറഞ്ഞു.

കരുതൽ തുടരും

കുട്ടികളെ ബാധിക്കില്ലെന്നു മനഃശാസ്ത്രജ്ഞർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് കുട്ടികളോടു ചോദ്യങ്ങൾ ഉന്നയിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചത്. വീട്ടിലേക്കു മടങ്ങിയ കുട്ടികളെ ഒരു മാസത്തേക്കു മാധ്യമപ്രവർത്തകരെ കാണാൻ അനുവദിക്കരുതെന്ന് തായ് അധികൃതർ നിർദേശം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.