ഉത്തരകൊറിയ ആണവപദ്ധതി തുടരുന്നുവെന്ന് യുഎൻ
ഉത്തരകൊറിയ ആണവപദ്ധതി തുടരുന്നുവെന്ന് യുഎൻ
Saturday, August 4, 2018 11:27 PM IST
യുണൈറ്റഡ് നേഷൻസ്: വാഗ്ദാനങ്ങൾ ലംഘിച്ച് ഉത്തരകൊറിയ അണ്വായുധ, മിസൈൽ നിർമാണം തുടരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതിയും. മിസൈൽ നിർമാണം തുടരുന്ന കാര്യം യുഎസ് ചാര സംഘടനകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.

ഉത്തര കൊറിയയ്ക്കെതിരായ യുഎൻ ഉപരോധങ്ങൾ നടപ്പാക്കുന്നതു നിരീക്ഷിക്കുന്ന വിദഗ്ധസമിതി നല്കിയ റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. ഉപരോധങ്ങൾ ഫലപ്രദമല്ലെന്നും ഉത്തരകൊറിയ ആയുധക്കടത്തും ഇന്ധനക്കടത്തും നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ജൂൺ 12ന് സിംഗപ്പൂരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ നടത്തിയ ഉച്ചകോടിയിൽ ആണവനിർവ്യാപനത്തിനു സമ്മതിച്ചിരുന്നു. യുഎസുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കൾ ഒരുവശത്തുകൂടി നടത്തുന്ന ഉത്തരകൊറിയ രഹസ്യമായി ആയുധനിർമാണവും തുടരുന്നുവെന്നാണ് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്.

ആണവ, മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ വളരെ കടുത്ത ഉപരോധങ്ങളാണ് ഉത്തര കൊറിയയ്ക്കെതിരേ പ്രഖ്യാപിച്ചിട്ടുള്ളത്. അണവനിർവ്യാപനം പൂർണമാകുംവരെ ഉപരോധം തുടരുമെന്നാണ് യുഎസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ, ഉപരോധങ്ങൾ കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. ലിബിയ, യമൻ, സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അവർ രഹസ്യമായി ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ശ്രമിച്ചു. കൽക്കരി, ഇരുന്പ് തുടങ്ങിയവ കയറ്റുമതി ചെയ്തു വരുമാനമുണ്ടാക്കുന്നു. രഹസ്യമായി രാജ്യത്തേക്ക് എണ്ണയും ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.


റഷ്യക്കു മുന്നറിയിപ്പു നല്കി പോംപിയോ

ഉത്തരകൊറിയയുടെ ആണവനിർവ്യാപനം പൂർണമായി നടപ്പാക്കാൻ സമയം എടുക്കുമെങ്കിലും അതു കൈവരിക്കുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞ സമയത്തുതന്നെയാണ് യുഎൻ റിപ്പോർട്ട് പുറത്തുവന്നത്. സിംഗപ്പൂരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പോംപിയോ ഇതു പറഞ്ഞത്. യുഎൻ ഉപരോധം ലംഘിച്ച് ഉത്തരകൊറിയക്കാർക്കു വർക്ക് പെർമിറ്റ് നല്കുന്ന റഷ്യക്ക് അദ്ദേഹം മുന്നറിയിപ്പു നല്കി. ഇതു ഗുരുതരമായ വിഷയമാണെന്നും റഷ്യയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലെ വാൾസ്ട്രീറ്റ് ജേണൽ പത്രത്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നത്. റഷ്യ ഇതു നിഷേധിച്ചു.

ഉപരോധം തുടരണമെന്ന കാര്യത്തിൽ നിർബന്ധം തുടരുന്ന അമേരിക്കയെ ഉത്തരകൊറിയൻ വദേശകാര്യമന്ത്രി റി യോംഗ് ഹോ ആസിയാൻ യോഗത്തിൽ വിമർശിച്ചു.


കിമ്മിനുള്ള ട്രംപിന്‍റെ കത്ത് കൈമാറി

സിംഗപ്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് യുഎസ് പ്രസിഡന്‍റ് ട്രംപ് കൊടുത്തുവിട്ട കത്ത് ആസിയാൻ ഉച്ചകോടിക്കിടെ കൈമാറി. ഉച്ചകോടിക്കെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യുഎസ് പ്രതിനിധി സംഗ് കിമ്മും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോയെ കണ്ടപ്പോഴാണ് കത്ത് കൈമാറിയത്. ഏതാനും ദിവസം മുന്പ് കിം ട്രംപിന് ഒരു കത്ത് കൊടുത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.