വിയർത്തൊഴുകി യൂറോപ്പ്
വിയർത്തൊഴുകി യൂറോപ്പ്
Monday, August 6, 2018 12:21 AM IST
മാഡ്രിഡ്: ചൂടും കാട്ടുതീയും യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്നു. സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, സ്വീഡൻ, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ചൂടു നേരിടുന്നു.

പോർച്ചുഗലിൽ 47 ഡിഗ്രി ചൂട്

സ്പെയിനും പോർച്ചുഗലുമാണ് അസഹ്യമായ ചൂടു നേരിടുന്നത്. പോർച്ചുഗലിലെ എട്ടു സ്ഥലങ്ങൾ താപനില റിക്കാർഡുകൾ ഭേദിച്ചു. 47 ഡിഗ്രി സെൽഷസാണ് ചില സ്ഥലങ്ങളിൽ രേഖപ്പെടുത്തിയത്. തലസ്ഥാനമായ ലിസ്ബണിൽ 44 ഡിഗ്രി രേഖപ്പെടുത്തി. ലിസ്ബണിൽ 37 വർഷം മുന്പു രേഖപ്പെടുത്തിയ 43 ഡിഗ്രി റിക്കാർഡാണ് മറികടന്നത്.

സ്പെയിനിൽ കാട്ടുതീ

സ്പെയിനിലെ ബദാഹോസ് മേഖലയിൽ കാട്ടുതീ പടരുന്നു. ഇവിടെ, താപനില 43 ഡിഗ്രിയാണ്. വടക്കൻ യൂറോപ്പിൽ സ്വീഡനിലും കാട്ടുതീ ഉണ്ടായി. ചൂടുമൂലം കാലാവസ്ഥ വരണ്ടതാണ് കാട്ടുതീ പടരാൻ കാരണം. പോളണ്ടിലും ചൂടിനു കുറവില്ല.

ആണവറിയാക്ടറുകൾ നിർത്തിവച്ചു

ഫ്രാൻസിൽ ഊർജോത്പാദന കന്പനിയായ ഇഡിഎഫ് ആണവ റിയാക്ടറുകൾ നിർത്തിവച്ചു. റൈൻ, റോൺ നദികളിലെ വെള്ളം ഉപയോഗിച്ചാണ് റിയാക്ടറുകൾ തണുപ്പിക്കുന്നത്. റിയാക്ടറുകളിൽനിന്നുള്ള ചൂടുള്ള വെള്ളം ഈ നദികളിലേക്കുതന്നെ തിരിച്ചുതള്ളുന്നു. ഇത് നദികളിലെ ചൂടു കൂട്ടാൻ ഇടയാക്കുന്നതിനാലാണ് റിയാക്ടറുകൾ നിർത്തിവച്ചത്.


ജർമനിയിൽ കൃഷി നഷ്ടത്തിലാകും

ജർമനിയിലും പതിവില്ലാത്ത ചൂട് അനുഭവപ്പെടുന്നു. റെയിൽവേ കന്പനിക്കാർ യാത്രക്കാർക്ക് ദാഹം ശമിപ്പിക്കാൻ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. മഴ കുറഞ്ഞതുമൂലം ജർമൻ കർഷകർക്കു നഷ്ടം നേരിടുമെന്ന് ആശങ്കയുണ്ട്. സർക്കാർ ധനസഹായം നല്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

സൈനികർക്ക് ടീ ഷർട്ട് ധരിക്കാൻ അനുമതി

ചൂടുകൊണ്ടു ഗുണം ലഭിക്കുന്നത് ആൽപ്സ് പർവതനിരകളിലെ ടൂറിസം വ്യവസായത്തിനാണ്. തണുപ്പുതേടി ധാരാളം പേർ എത്തുന്നുണ്ട്. ഇങ്ങോട്ടേക്കുള്ള മൗണ്ടൻ റെയിൽ ഗതാഗതവും വലിയ ലാഭം നേടുന്നു. ഇതിനിടെ, ചൂട് സഹിക്കാൻ പറ്റാതായതോടെ പട്ടാളക്കാർ യൂണിഫോമിനു പകരം ടീ ഷർട്ട് ധരിച്ചാൽ മതിയെന്ന് സ്വിസ് സർക്കാർ നിർദേശിച്ചു. ഓസ്ട്രിയൻ തലസ്ഥാനുമായ വിയന്നയിൽ പോലീസ് നായകളെ ഷൂസ് ധരിപ്പിച്ചുതുടങ്ങി. റോഡിൽ നടക്കുന്പോൾ കാലു പൊള്ളാതിരിക്കാനാണിത്.

ഫിൻലൻഡിന്‍റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ഒരു സൂപ്പർമാർക്കറ്റ്, തങ്ങളുടെ ശീതീകരിച്ച സ്റ്റോറിൽ കിടന്നുറങ്ങാൻ നൂറ് ഉപഭോക്താക്കളെ ക്ഷണിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.