മാർപാപ്പയുടെ സന്ദേശം ലോകത്തിനു മുഴുവൻ വേണ്ടി: വിം വെൻഡേഴ്സ്
മാർപാപ്പയുടെ സന്ദേശം ലോകത്തിനു മുഴുവൻ വേണ്ടി: വിം വെൻഡേഴ്സ്
Wednesday, August 8, 2018 12:23 AM IST
ലണ്ടൻ: വിംഗ്സ് ഓഫ് ഡിസയർ, പാരിസ് ടെക്സസ്, ബ്യൂണവിസ്റ്റ സോഷ്യൽ ക്ലബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമൊട്ടുക്കും പരിചിതനാണ് ജർമൻ സംവിധായകനായ വിം വെന്‌ഡേഴ്സ്. പക്ഷേ, അന്പതു വർഷം നീളുന്ന സിനിമാ ജീവിതത്തിനിടെ ഫ്രാൻസിസ് മാർപാപ്പയെപ്പോലൊരാളെ മുന്പു പരിചയപ്പെട്ടിട്ടില്ലെന്ന് വെൻഡേഴ്സ് പറയുന്നു- “അവിശ്വസനീയമാംവിധം ലാളിത്യമുള്ള ഒരു മനുഷ്യൻ.”

വെൻഡേഴ്സ് സംവിധാനം ചെയ്ത ‘പോപ് ഫ്രാൻസിസ്- എ മാൻ ഓഫ് ഹിസ് വേഡ്സ്’ വെള്ളിയാഴ്ച ബ്രിട്ടീഷ് തിയറ്ററുകളിൽ എത്തുകയാണ്. അതിനു മുന്പായി ബിബിസിക്കു നല്കിയ അഭിമുഖത്തിലാണ് മാർപാപ്പയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വെൻഡേഴ്സ് പങ്കുവച്ചത്.

പരമാവധി എല്ലാവരിലേക്കും തന്‍റെ ആശയങ്ങൾ എത്തിക്കാനുള്ള മാധ്യമമെന്ന നിലയിലാണ് മാർപാപ്പ ഡോക്യുമെന്‍ററിൽ അഭിനയിച്ചതെന്നു താൻ വിശ്വസിക്കുന്നതായി വെൻഡേഴ്സ് പറഞ്ഞു. “എന്‍റെ പ്രശസ്തികണ്ടല്ല എന്നെ സംവിധാനം ഏൽപ്പിച്ചത്. എന്നെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും എന്‍റെ ഒറ്റ സിനിമപോലും കണ്ടിട്ടില്ലെന്ന കാര്യമാണ് മാർപാപ്പ ആദ്യം പറഞ്ഞത്. കണ്ടുമുട്ടുന്ന എല്ലാവരിലും മാർപാപ്പയ്ക്കു താത്പര്യമുണ്ട്. ഉള്ളിൽനിന്നു വരുന്ന വാക്കുകൾകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് അഭിനയമല്ല. അദ്ദേഹം ഒരു അഭിനേതാവല്ല.”


വത്തിക്കാന്‍റെ കമ്യൂണിക്കേഷൻ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന ഡാരിയോ വിഗാനോ ആണ് തന്നെ സംവിധാനചുമതല ഏല്പിച്ചതെന്നും വെൻ ഡേഴ്സ് വെളിപ്പെടുത്തി. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഡോക്യുമെന്‍ററിയിൽ മാർപാപ്പ സംസാരിക്കുന്നുണ്ട്. വിശ്വാസികൾക്കു മാത്രമല്ല, ലോകത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കുമുള്ളതാണു മാർപാപ്പയുടെ സന്ദേശമെന്നും വെൻ ഡേഴ്സ് കൂട്ടിച്ചേർത്തു.

മാർപാപ്പയുമായുള്ള അഭിമുഖങ്ങളും അദ്ദേഹത്തിന്‍റെ യാത്രകളുമെല്ലാം കോർത്തിണക്കിയ ഈ ഡോക്യുമെന്‍ററി ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. മേയിൽ കാൻ ചലച്ചിത്രോത്സവത്തിലായിരുന്നു റിലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.