നൊബേൽ ജേതാവ് വി.എസ്. നയ്പോൾ അന്തരിച്ചു
നൊബേൽ ജേതാവ് വി.എസ്. നയ്പോൾ അന്തരിച്ചു
Monday, August 13, 2018 12:51 AM IST
ലണ്ടൻ: ഇന്ത്യൻ വംശജനും നൊബേൽ പുരസ്കാര ജേതാവുമായ വിഖ്യാത സാഹിത്യകാരൻ വി.എസ്. നയ്പോൾ(85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. കോളനിവത്കരണം, മതം, രാഷ്‌ട്രീയം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ വിവരിച്ച നയ്പോ ളിനു മാൻ ബുക്കർ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് ദ്വീപ് സമൂഹങ്ങളിലൊന്നായ ട്രിനിഡാഡിൽ 1932 ഓഗസ്റ്റ് 17 നാണു വിദ്യാധർ സുരജാപ്രസാദ് നയ്പോൾ എന്ന വി.എസ്. നയ്പോളിന്‍റെ ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ബാല്യം. ഉപരിപഠനത്തിനായി പതിനെട്ടാം വയസിൽ സ്കോളർഷിപ്പോടെ ലണ്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെത്തി. ഓക്സ്ഫഡിലെ പഠനകാലത്താണ് ആദ്യ നോവൽപൂർത്തിയാക്കിയത്. പക്ഷെ അതു പ്രസിദ്ധീകരിച്ചില്ല. 1954 ൽ പഠനംപൂർത്തിയാക്കി ലണ്ടനിലെ നാഷണൽ പോർട്രെയ്റ്റ് ഗാലറിയിൽ കാറ്റലോഗറായി. പഠനത്തിനായി ലണ്ടനിലെത്തിയ നയ്പോൾ ജീവിതാവസാനംവരെ അവിടെ തുടർന്നു. 1955 ൽ പാട്രിക് ആൻ ഹെയ്‌ലിനെയും ഇവരുടെ മരണശേഷം പാക് മാധ്യമപ്രവർത്തകനാദിറ ഖാൻ ആൽവിയെയും വിവാഹം ചെ യ്തു.


1961 ൽ പുറത്തിറങ്ങിയ എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് ആണ് ഏറ്റവും ശ്രദ്ധേയരചന. ട്രിനിഡാഡ് ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ടറായിരുന്ന അച്ഛനെ മാതൃകയാക്കിയാണു ഇതിലെ പ്രധാനകഥാപാത്രത്തെ രചിച്ചത്. 1971 ൽ ഇൻ എ ഫ്രീ സ്റ്റേറ്റ് എന്ന ഗ്രന്ഥത്തിലൂടെയാണു ബുക്കർപുരസ്കാരം നേടി. ഇന്ത്യ എ വൂണ്ടഡ് സിവിലൈസേഷൻ, ആൻ എരിയ ഓഫ് ഡാർക്ക്നെസ്, ഇന്ത്യ എ മില്യൺ മ്യൂട്ടി ണീസ് നൗ, എ ബെൻഡ് ഇൻ ദ റിവർ, എ വേ ഇൻ ദ വേൾഡ്, ഹാഫ് എ ലൈഫ് തുടങ്ങിയയാണു മറ്റുപ്രധാനരചനകൾ.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിടോണി ബ്ലെയറെ കടൽക്കൊള്ളക്കാരൻ എന്നു വിശേഷിപ്പിച്ചതുൾപ്പെടെ ഒട്ടേറെ വിവാദപ്രസ്താവനകളിലൂടെ വിമർശനം ക്ഷണിച്ചുവരുത്തിയ എഴുത്തുകാരൻകൂടിയാണു നയ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.