കിം- മൂൺ ഉച്ചകോടി സെപ്റ്റംബറിൽ
കിം- മൂൺ ഉച്ചകോടി സെപ്റ്റംബറിൽ
Tuesday, August 14, 2018 12:41 AM IST
സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇന്നും തമ്മിലുള്ള ഉച്ചകോടി സെപ്റ്റംബറിൽ പ്യോഗ്യാംഗിൽ നടത്തും. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം ചർച്ച എന്നല്ലാതെ കൃത്യമായ തീയതിയോ അജൻഡയോ വ്യക്തമാക്കാൻ പ്രതിനിധി സംഘങ്ങൾ തയാറായില്ല.

കിമ്മും മൂണും തമ്മിലുള്ള മൂന്നാമത്തെ ചർച്ചയായിരിക്കും ഇത്. ഏപ്രിലിൽ പാൻമുൻജോമിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരിലെ കിം-ട്രംപ് ഉച്ചകോടിക്കു മുന്നോടിയായി മേയിലും കിമ്മും മൂണും ചർച്ച നടത്തിയിരുന്നു.


ഉത്തരകൊറിയ ഉദ്ദേശിച്ച വേഗത്തിൽ ആണവനിരായുധീകരണ നടപടികൾ എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മൂൺ-കിം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. പ്യോഗ്യാംഗിനെതിരേയുള്ള ഉപരോധ നടപടികൾ തുടരുകയാണ്. ഇക്കാര്യം സെപ്റ്റംബർ കൂടിക്കാഴ്ചയിൽ ഉയർന്നുവരുമെന്നു കരുതപ്പെടുന്നു. ഇരുകൊറിയകളും തമ്മിൽ നിലവിലുള്ള വെടിനിർത്തലിനു പകരം കൊറിയൻ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിനുള്ള സമയമായിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.