വിപ്രോയുടെ വിഭജനത്തിന് ഓഹരി ഉടമകളുടെ അനുമതി
വിപ്രോയുടെ വിഭജനത്തിന് ഓഹരി ഉടമകളുടെ അനുമതി
Sunday, December 30, 2012 11:20 PM IST
ബാംഗളൂര്‍: ഐടി സേവനരംഗത്തെ പ്രമുഖ കമ്പനിയായ വിപ്രോ ലിമിറ്റഡ് രണ്ടു കമ്പനികളായി വിഭജിക്കുന്നതിന് ഓഹരി ഉടമകള്‍ അനുമതി നല്‍കി. അസിം പ്രേംജി നയിക്കുന്ന വിപ്രോ ലിമിറ്റഡ് കമ്പനിയെ രണ്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഐടി സേവനങ്ങള്‍ നല്കുന്ന ലിസ്റഡ് കമ്പനിയായി വിപ്രോ ലിമിറ്റഡ് എന്ന ബ്രാന്‍ഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെ കണ്‍സ്യൂമര്‍ കെയര്‍, എന്‍ജിനിയറിംഗ് എന്നിവ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന ലിസ്റ് ചെയ്യപ്പെടാത്ത കമ്പനിക്കു കീഴിലാക്കി മാറ്റുന്നതാണ് പദ്ധതി. കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലാതിരുന്ന കമ്പനിയുടെ ഇലക്ട്രോണിക് സിറ്റിയില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റിലൂടെയാണ് വിപ്രോ അറിയിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തില്‍ കമ്പനിയുടെ വികസന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി സ്റോക്ക് എക്സ്ചേഞ്ചിനെയും ഓഹരി ഉടമകളെയും അറിയിക്കുമെന്നാണ് സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.


വിപ്രോയുടെ സിഎഫ്ഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുരേഷ് സേനാപതി അധ്യക്ഷനായിരുന്ന യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ഓഹരി ഉടമകളും കമ്പനി നവംബറില്‍ മുന്നോട്ടുവച്ച മൂന്നു ഓപ്ഷനുകള്‍ക്കും അംഗീകാരം നല്‍കുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.