സഹാറയുടെ ആസ്തിവില്‍പന: ജയിലില്‍ സൌകര്യമൊരുക്കാന്‍ നിര്‍ദേശം
സഹാറയുടെ ആസ്തിവില്‍പന: ജയിലില്‍ സൌകര്യമൊരുക്കാന്‍ നിര്‍ദേശം
Saturday, July 26, 2014 10:22 PM IST
ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ ആസ്തി വില്‍ക്കുന്നതിനായി ചെയര്‍മാന്‍ സുബ്രതറോയിയുടെ സൌകര്യാര്‍ഥം തിഹാര്‍ ജയിലില്‍ സൌകര്യമൊരുക്കാന്‍ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ മൂന്നു ആഡംബര ഹോട്ടലുകളും ഇന്ത്യയിലെ ഒമ്പത് ആസ്തികളും വില്‍ക്കാനാണു കോടതി അനുവദിച്ചിട്ടുള്ളത്. ഇതിനായി വാങ്ങലുകാരെ കാണുന്നതിനും ചര്‍ച്ച നടത്തുന്നതിനും രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെ സുബ്രത റോയിയ്ക്കു സമയം അനുവദിച്ചിട്ടുണ്ട്.

വില്‍പ്പനക്കാര്യത്തിനല്ലാതെ റോയിക്കു ഏതെങ്കിലും തരത്തിലുള്ള സുഖസൌകര്യങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഞ്ചുമാസമായി സുബ്രത ജയിലിലാണ്. ജയിലിനുള്ളിലെ ഗസ്റ്ഹൌസിലോ കോടതി മുറിയിലോ സൌകര്യമൊരുക്കാം. ഇക്കാര്യത്തില്‍ 30നു മുമ്പ് മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.


ആസ്തി വിറ്റ്് 10,000 കോടി കെട്ടിവച്ചാല്‍ മാത്രമേ റോയിക്കു ജാമ്യം ലഭിക്കുകയുള്ളൂ. വില്‍പ്പനക്കാരുമായി സംസാരിക്കുന്നതിന് ഒരാഴ്ച തനിക്കു ജയില്‍ ഗസ്റ്ഹൌസില്‍ താമസിക്കാന്‍ അനുവദിക്കണമെന്നു റോയ്് അപേക്ഷിച്ചിരുന്നു. ഒരു കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും അനുവദിക്കണം. ജയിലിനു പുറത്ത് പോലീസ് കസ്്റ്റഡിയില്‍ മാത്രമേ റോയ് ഇടപാടുകാരെ കാണാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കോടതിയെ സഹായിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെയെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 5000 കോടി രൂപ പണമായും ബാക്കി 5000 രൂപയുടെ ബാങ്ക് ഗാരണ്ടിയായും സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.