ടൂറിസം മേഖലയില്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര ധനമന്ത്രി
ടൂറിസം മേഖലയില്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര ധനമന്ത്രി
Friday, August 22, 2014 11:48 PM IST
ന്യൂഡല്‍ഹി: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനു കുറഞ്ഞനിരക്കിലുള്ള നികുതി സംവിധാനം ആവിഷ്്കരിക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

വിനോദ സഞ്ചാരികള്‍ കുറയുന്നതിനൊപ്പം വരുമാനവും കുറയുകയാണെങ്കില്‍ അതിനു കാരണം കൂടിയ നികുതിയാണെന്നു ബോധ്യപ്പെട്ടാല്‍ അതു താഴ്ത്തണം.

പണമുള്ള ഇന്ത്യക്കാര്‍ അവരുടെ മക്കളുടെ വിവാഹത്തിനുള്ള വേദിയായി തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളിലെ ഹോട്ടലുകളാണു തെരഞ്ഞെടുക്കുന്നത്. അതു മാറ്റി അവരെ ഇന്ത്യന്‍ ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. വിവിധ രംഗങ്ങളിലെ നികുതി നിരക്കു കുറയ്ക്കണമെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടുവരുകയാണ്. പ്രത്യേകിച്ചും വിദേശവിനിമയത്തില്‍ പ്രതിഫലം നല്‍കുന്ന പാക്കേജ്ഡ് ടൂറിനുള്ള സേവന നികുതിയുടെ കാര്യത്തില്‍. താഴ്ന്ന നിരക്കിലുള്ള നികുതി ഘടനയാണു ഇപ്പോഴത്തെ സര്‍ക്കാരിനു താത്പര്യം.

നികുതിദായകന്റെ പക്കല്‍ കൂടുതല്‍ പണമുണ്െടങ്കില്‍ അയാള്‍ കൂടുതല്‍ ചെലവഴിക്കും. സമ്പദ്വ്യവസ്ഥ കൂടുതല്‍ വിശാലമാകുകയാണ്. കുറഞ്ഞ നികുതി ചുമത്തുമ്പോള്‍ ഉത്പന്നങ്ങളുടെ വിലയും താഴും. അപ്പോള്‍ വിപണനം വര്‍ധിക്കും. അതേപോലെ ഹോട്ടലുകളിലെ റൂം നിരക്കും താഴണം. വിമാന നിരക്കും അതിനൊപ്പം താഴണം. ഹോട്ടല്‍ നിരക്കും വിമാന നിരക്കും മറ്റു രാജ്യങ്ങളിലെ അപേക്ഷിച്ചു കൂടിയതോതിലാണെങ്കില്‍ നമ്മുടെ ലാഭത്തിന്റെ ആകെത്തുക ഒരിക്കലും ഉയരില്ല.


ചെലവേറിയ റൂം നിരക്ക് ഒരിക്കലും ടൂറിസ്റുകളെ ആകര്‍ഷിക്കില്ല. ടൂറിസത്തിന് ഉയര്‍ന്ന നികുതി എന്നത് അര്‍ഥമാക്കുന്നത് താഴ്ന്നതോതിലുള്ള ടൂറിസം എന്നാണ്. ഇന്ത്യയില്‍ ഇതുവരെയും കാര്യമായി ലക്ഷ്യം നേടാത്ത ഒരു മേഖല ഇപ്പോഴും ടൂറിസമാണെന്നു ജയ്റ്റ്ലി പറഞ്ഞു.

70 ലക്ഷം ടൂറിസ്റുകളെത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ വിശാലമായ ടൂറിസം സാധ്യതകള്‍ നോക്കുമ്പോള്‍ ഇതു വളരെ കുറവാണ്.

ചുവപ്പു പരവതാനി വിരിച്ചില്ലെങ്കില്‍ ടൂറിസ്റ്റുകള്‍ കൂടുതലായി വരില്ല. ഒരു ഉത്പന്നത്തെ സംബന്ധിച്ചു ഉപഭോക്താവ് രാജാവാണ്. ഇന്ന് വിനോദ സഞ്ചാരിയാണ് രാജാവ്. ടൂറിസം മേഖല ഏറ്റവും വലിയ തൊഴില്‍ദാതാവാണ്.

സമ്പദ്മേഖലയുടെ വലിയ വിഭവസ്രോതസുകളിലൊന്നാണിത്. ഒന്നോ രണ്േടാ ടൂറിസ്റു കേന്ദ്രങ്ങളുള്ള രാജ്യങ്ങള്‍ അതു ലോകവ്യാപകമായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ഇ- വീസ സംവിധാനം ആവിഷ്കരിക്കുന്നതോടെ വിദേശ ടൂറിസ്റുകള്‍ക്ക് അനായാസം ഇന്ത്യയിലേക്കു കടന്നുവരാം. അവര്‍ ഇവിടെ കൂടുതല്‍ പണം ചെലവഴിക്കുമ്പോള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയാണു വളര്‍ച്ച പ്രാപിക്കുന്നത്. ്കൂടിയ നികുതി പോലെ ഹ്രസ്വദൃഷ്ടിയില്ലാത്ത നടപടികള്‍ സാധ്യതകളെ ഇല്ലാതാക്കുന്നു. ഇത് സമ്പദ്മേഖലയ്ക്കോ ടൂറിസത്തിനോ ഗുണകരമല്ലെന്നു ജയ്റ്റ്ലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.